

കൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധിക്കുമെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര. ബുർഖ നിരോധിക്കുന്നതിന് പുറമെ ആയിരത്തിലധികമുള്ള ഇസ്‌ലാമിക് സ്കൂളുകൾ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
'ദേശസുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സർക്കാർ എത്തുന്നത്. ദേശീയ വിദ്യാഭ്യാസനയം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് സ്കൂളുകൾ അടയ്ക്കുന്നത്. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു'. ബുർഖ ധരിക്കുന്നത് മത തീവ്രവാദത്തിന്റെ അടയാളമാണെന്നാണ് ശരത് വീരശേഖരയുടെ വാദം.
“മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും ആദ്യകാലങ്ങളിൽ ബുർഖ ധരിച്ചിരുന്നില്ല. അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ഇത്. ഞങ്ങൾ തീർച്ചയായും ഇത് നിരോധിക്കും”, മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രി പറഞ്ഞു. 2019-ൽ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് ബുർഖ ധരിക്കുന്നത് താത്‌കാലികമായി നിരോധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates