ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞു, 70 ദിവസം അബോധാവസ്ഥയിൽ; ഏഴു വയസുകാരന് ദാരുണാന്ത്യം

കോച്ച് മണ്ടനാണെന്ന് കുട്ടി പറഞ്ഞതോടെയാണ് പരിശീലകൻ തുടർച്ചയായി നിലത്തെറിഞ്ഞതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തായ്പേയ്; ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞ ഏഴുവയസ്സുകാരൻ മരിച്ചു. തയ്‌വാനിലാണ് ദാരുണസംഭവമുണ്ടായത്. 70 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുട്ടി ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു ഹ്വാങ്. സംഭവത്തിൽ അധ്യാപകനെതിരേ ജൂൺ ആദ്യം കേസെടുത്തിരുന്നു.

ഏപ്രിൽ 21 നാണ് കുട്ടി ക്രൂര വിനോദത്തിന് ഇരയാകുന്നത്. അടിസ്ഥാനവിദ്യകൾപോലും പഠിക്കുന്നതിനുമുമ്പേ ഹ്വാങ്ങിനൊപ്പം പരിശീലനം നടത്താൻ മറ്റുകുട്ടികളോട് പരിശീലകൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കോച്ച് മണ്ടനാണെന്ന് കുട്ടി പറഞ്ഞതോടെയാണ് പരിശീലകൻ തുടർച്ചയായി നിലത്തെറിഞ്ഞതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. 

തലവേദനിക്കുന്നു, നിർത്തൂവെന്ന് പലതവണ കുട്ടി പരാതിപ്പെട്ടു. ഛർദിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്ക് ബോധംപോകുന്നതുവരെ പരിശീലകൻ എടുത്തെറിയൽ തുടരുകയായിരുന്നു. കുട്ടിയുടെ അമ്മാവനും ക്ലാസിൽ പങ്കെടുത്തെങ്കിലും പരിശീലകനെ തടഞ്ഞില്ല. ഫെങ് യുവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് രണ്ട് മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com