നേപ്പാളില്‍ കമാല്‍ ദഹല്‍ പ്രചണ്ഡ വീണു, ശര്‍മ ഒലി വീണ്ടും അധികാരത്തില്‍; ഇന്ത്യക്ക് ഭയക്കേണ്ടതുണ്ടോ?

അധികാരത്തിലേറി ഒന്നര വര്‍ഷത്തിനിടെ അഞ്ചു തവണയാണ് പ്രചണ്ഡ വിശ്വാസവോട്ടെടുപ്പ് നേരിട്ടത്
K P SARMA OLI
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിപിടിഐ
Updated on
1 min read

കാഠ്മണ്ഡു: നേപ്പാളില്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ഒരു സര്‍ക്കാര്‍ കൂടി വീണു. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരാണ് അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് പുറത്തായിരിക്കുന്നത്. അധികാരത്തിലേറി ഒന്നര വര്‍ഷത്തിനിടെ അഞ്ചു തവണയാണ് പ്രചണ്ഡ വിശ്വാസവോട്ടെടുപ്പ് നേരിട്ടത്. ആദ്യ നാലു തവണയും പാര്‍ട്ടികളെ മാറിമാറി കൂടെക്കൂട്ടി ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും ഇത്തവണ പതറി. സഖ്യകക്ഷിയായിരുന്ന കെ പി ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍ യുഎംഎല്‍) പിന്തുണ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രചണ്ഡയുടെ ഇത്തവണത്തെ വീഴ്ച.

K P SARMA OLI
'ഹമാസ് ഭീകര സംഘടന'; സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് അര്‍ജന്റീന, ഉത്തരവിട്ട് പ്രസിഡന്റ് ഹാവിയര്‍ മിലി

275 അംഗ പാര്‍ലമെന്റില്‍ 63 പേര്‍ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുകയോ സഖ്യസര്‍ക്കാരിലെ ഏതെങ്കിലും കക്ഷികള്‍ പിന്തുണ പിന്‍വലിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്നാണ് നേപ്പാള്‍ ഭരണഘടന അനുശാസിക്കുന്നത്. ഭരണഘടനയിലെ 100(2) അനുച്ഛേദത്തിനടിസ്ഥാനപ്പെടുത്തിയാണ് വോട്ടെടുപ്പ് നടന്നത്.

സിപിഎന്‍-യുഎംഎല്‍ നേതാവ് കെ പി ശര്‍മ ഒലി പ്രധാനമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം പ്രസിഡന്റിനെ സമീപിച്ചു. സ്ഥാനമൊഴിയാന്‍ പ്രചണ്ഡ തയാറാകാതിരുന്നതോടെയാണ് സര്‍ക്കാരിനുള്ള പിന്തുണ സിപിഎന്‍-യുഎംഎല്‍ പിന്‍വലിച്ചത്. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ നേപ്പാളി കോണ്‍ഗ്രസുമായി (എന്‍സി) ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശര്‍മ ഒലി ധാരണയുണ്ടാക്കി. ഒന്നരവര്‍ഷത്തേക്ക് ഒലിയും തുടര്‍ന്ന് 2027 ലെ പൊതുതെരഞ്ഞെടുപ്പു വരെ ദുബെയും ഭരിക്കുമെന്നാണ് ഇപ്പോഴുള്ള ധാരണ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒലി അധികാരത്തിലെത്തിയാല്‍, നേപ്പാളുമായി ഇന്ത്യയ്ക്ക് തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി, ലിപുലേക്, ലിംപിയാധുര തുടങ്ങിയ മേഖലകള്‍ തിരിച്ചുപിടിക്കുമെന്ന് 2022ലെ തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപനം ഉണ്ടായിരുന്നു. തര്‍ക്കമേഖലകള്‍ തങ്ങളുടേതാക്കി ഭൂപടം പുതുക്കാനുള്ള ബില്‍ പാസാക്കിയശേഷം തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന് ഒലി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 2015ല്‍ നേപ്പാള്‍ ഭരണഘടന പാസാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യ നേപ്പാളുമായുള്ള അതിര്‍ത്തി അടയ്ക്കേണ്ടി വന്നതും ഒലിയുടെ കാലത്താണ്. ഉപദ്രവകാരിയായ അയല്‍രാജ്യമാണ് ഇന്ത്യയെന്ന് ഒലി അന്നു പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com