

പയോങ്ങ്യാങ്: വീണ്ടും വിചിത്ര ഉത്തരവിറക്കി ഉത്തര കൊറിയ. ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നി മകൾ 'ജു ഏ'യുടെ പേര് സ്വീകരിച്ചിട്ടുള്ള സ്‌ത്രീകളും പെൺകുട്ടികളും എത്രയും വേഗം ജനനസർഫിക്കറ്റുകളിൽ അവരുടെ പേര് തിരുത്തണമെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ ഉത്തരവ്.
തന്റെ മകളുടെ പേര് രാജ്യത്തെ മറ്റൊരു പെൺകുട്ടിക്കും വേണ്ട. 'ജു ഏ' എന്ന പേര് പെൺകുട്ടികൾക്ക് ഇടുന്നത് നിരോധിച്ചിരിക്കുന്നു എന്ന കിമ്മിന്റെ പ്രസ്‍താവന വന്നതിന് പിന്നാലെയാണ് പ്രദേശിക ഭരണകൂടത്തിന്റെ ഉത്തരവ്. ഇതോടെ ആ പേര് സ്വീകരിച്ചവരെല്ലാം ജനനസർട്ടിഫിക്കറ്റിലുൾപ്പെടെ എല്ലാം രേഖകളിലും പേര് മാറ്റ് നിർബന്ധിതരായിരിക്കുകയാണ്. ഉത്തരകൊറിയയുടെ പരമോന്നത നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേര് സാധാരണക്കാരുപയോഗിക്കുന്നത് 2014-ൽ ഭരണകൂടം വിലക്കിയിരുന്നു.
കഴിഞ്ഞ നവംബറിൽ നടന്ന സൈനികപരേഡിലാണ് 'ജു ഏ' ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് മക്കളിൽ 'ജു ഏ'യെ മാത്രമാണ് കിങ് പൊതു പരിപാടിയിൽ അവതരിപ്പിച്ചത്. തനിക്കുശേഷം ഉത്തരകൊറിയൻ ഭരണതലപ്പത്തേക്ക് മകളെ പരിശീലിപ്പിച്ചെടുക്കുകയാണ് കിമ്മെന്നും റിപ്പോർട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates