സാൻ ഫ്രാൻസിസ്‌കോ : ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങൾ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീർന്നേക്കാമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
സാൻ ഫ്രാൻസിസ്‌കോയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കോവിഡിൽ നിന്നും ലോകത്തിന് ഉടനൊന്നും മുക്തരാകാൻ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നൽകുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമൈക്രോണിന്റെ വ്യാപന ശേഷി വൻതോതിൽ വർധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
വാക്സീനുകൾ എല്ലായിടങ്ങളിലും വിതരണം ചെയ്‌തു ജനത്തിന്റെ ആരോഗ്യനില ഉയർത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാൻ സാധിക്കും. അതിനാൽ വാക്സീൻ ബൂസ്റ്ററുകൾ സ്വീകരിക്കാൻ ജനം മടിക്കരുതെന്നും ഗവേഷകർ നിർദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates