ഇറാനുമായി സമാധാന കരാര്‍: ഞാന്‍ തീരുമാനമെടുക്കും, അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയില്ലെന്ന് ട്രംപ്

ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ട്രംപ് നെതന്യാഹുവിനോട് നേരിട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സൈനിക നടപടികള്‍ സ്വീകരിച്ചാല്‍ സമാധാന ശ്രമങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.
Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump
പ്രതീകാത്മക ചിത്രം AI Generated
Updated on

വാഷിങ്ടണ്‍: ഇറാനുമായി അമേരിക്ക നടത്തുന്ന സമാധാന-ആണവ ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന ഏതു കരാറും അംഗീകരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്. അത് അംഗീകരിക്കുകയല്ലാതെ നെതന്യാഹുവിന് വേറെ വഴിയുണ്ടാകില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump
ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. അടുത്തിടെ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഈ ആക്രമണങ്ങള്‍ അമേരിക്കയും ഇറാനും തമ്മില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തുകയാണെന്നും ട്രംപ് ആവര്‍ത്തിച്ചു.

Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump
7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

അതേസമയം, ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ട്രംപ് നെതന്യാഹുവിനോട് നേരിട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിച്ചാല്‍ സമാധാന ശ്രമങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് അമേരിക്കന്‍, ഇസ്രയേല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളലുകള്‍ പ്രകടമായിരുന്നു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചെന്നും, ഒരു ഫോണ്‍ സംഭാഷണത്തിനിടെ നെതന്യാഹുവിനെതിരെ കടുത്ത ഭാഷ ഉപയോഗിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുന്ന നടപടികളാണ് ഇസ്രയേല്‍ സ്വീകരിക്കുന്നതെന്ന ആശങ്കയാണ് ട്രംപിനുള്ളതെന്നാണ് വിലയിരുത്തല്‍.

Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump
അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; മാനനഷ്ടത്തിന് 10 ലക്ഷം സണ്‍ടിവി നല്‍കണം; 28 വര്‍ഷത്തെ പോരാട്ടത്തില്‍ സുകന്യക്ക് നീതി

ഇതിനിടെ, ഇറാനുമായുള്ള കരാറിന്റെ പ്രധാന ലക്ഷ്യം ആ രാജ്യത്തിന്റെ ആണവായുധ വികസന സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാന്‍ ആണവായുധം വികസിപ്പിക്കില്ലെന്ന ഉറപ്പും മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുന്ന ധാരണാപത്രമാണ് ചര്‍ച്ചകളിലുള്ളതെന്ന്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump
ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് 'ഒളിവുജീവിതം'; പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം പിടിയില്‍

മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ട്രംപിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദത്തിന് മുന്നില്‍ നെതന്യാഹു വഴങ്ങുമോ, അതോ ഇറാനെതിരെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Summary

Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com