ആണവ യുദ്ധം തടഞ്ഞത് മോദിയുടെ ഇടപെടല്‍?; യുക്രൈനില്‍ ന്യൂക്ലിയര്‍ ബോംബ് പ്രയോഗിക്കാന്‍ റഷ്യ പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

അമേരിക്കയും ഇക്കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: 2022-ല്‍ യുക്രൈനില്‍ ആണവായുധം പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ഒഴിവായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. ആണവായുധം പ്രയോഗിക്കാന്‍ റഷ്യ തയാറെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ അമേരിക്ക ആശങ്കയില്‍ ആയിരുന്നെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്നില്‍ റഷ്യ ആണവായുധം പ്രയോഗിച്ചിരുന്നെങ്കില്‍ 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന് ശേഷമുള്ള ആദ്യത്തെ ആണവായുധ ആക്രമണമായിരുന്നേനെ. അമേരിക്കയും ഇക്കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ ഇത്തരമൊരു ആക്രമണമുണ്ടായാല്‍ അതിനെ ചെറുത്തു നില്‍ക്കാന്‍ അമേരിക്ക തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു. അമേരിക്ക ആവശ്യപ്പെട്ട പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോദി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി
24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാധാനപരമായ ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ കാര്യമായ ഇടപെടല്‍ നടത്തി. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോദിയുടെ പ്രസ്താവന ജി 20 ഉച്ചകോടിക്ക് ശേഷം ബാലിയിലെ നേതാക്കള്‍ ഏറ്റ് പറയുന്ന സാഹചര്യവും ഉണ്ടായി. വിവിധ അന്താരാഷ്ട്ര വേദികളിലും സമാധാന ചര്‍ച്ചയായിരുന്നു മോദി ഉയര്‍ത്തിക്കാട്ടിയതെന്നും സാധാരണ ജനങ്ങളുടെ മരണത്തെ അപലപിക്കുകയും ചെയ്തു. ഇക്കാരണങ്ങളെല്ലാം റഷ്യയുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com