സ്വര്‍ണം തേടിയെത്തി; സ്വപ്‌നങ്ങള്‍ക്ക് മേല്‍ ഇരച്ചെത്തി പ്രളയം; ഗുഹയില്‍ കുടുങ്ങി ഏഴ് പേര്‍; രക്ഷാപ്രവര്‍ത്തനം ഏഴാംദിവസം

ഇവരെ രക്ഷപ്പെടുത്തുന്നതിനായി വന്‍ സജ്ജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
Rescuers race to reach 7 villagers trapped for a week in flooded Laos cave
ഗുഹയില്‍ കുടുങ്ങി ഏഴ് പേര്‍
Updated on
1 min read

വിയന്റീന: ലാവോസില്‍ സ്വര്‍ണം തിരഞ്ഞ് ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണര്‍ കനത്ത മഴയെ തുടര്‍ന്ന് ഗഹക്കുള്ളില്‍ കുടുങ്ങി. ഒരാഴ്ച മുമ്പ് ഗുഹക്കുള്ളില്‍ പെട്ട ഗ്രാമീണര്‍ ഇപ്പോഴും അവിടെത്തന്നെയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി വന്‍ സജ്ജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

Rescuers race to reach 7 villagers trapped for a week in flooded Laos cave
യുദ്ധാരംഭം പോലെയല്ല, ഇറാന്‍ കൂടുതല്‍ ശക്തം; പണിപ്പുരയില്‍ ഒരുങ്ങുന്നത് അത്യാധുനിക ആയുധങ്ങള്‍

കഴിഞ്ഞ ബുധനാഴ്ചയാണ് ലാവോസ് പ്രവിശ്യയായ സെയ്‌സോംബൂനിലെ വലിയ ഗുഹയ്ക്കുള്ളിലേക്ക് സ്വര്‍ണം തിരഞ്ഞ് ഗ്രാമീണര്‍ പോയത്. അതിനിടെ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. അതോടെ, ഗുഹയുടെ പുറത്തേക്കുള്ള വഴി അടഞ്ഞു. തുടര്‍ന്നാണ് ഗ്രാമീണര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ലാവോസിലെയും തായ്‌ലന്‍ഡിലെയും രക്ഷാപ്രവര്‍ത്തകര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 2018-ല്‍ തായ്‌ലന്‍ഡില്‍ ഒരു ഫുട്ബോള്‍ ടീമിനെ ഗുഹയില്‍ നിന്ന് നാടകീയമായി രക്ഷപ്പെടുത്താന്‍ സഹായിച്ച രണ്ട് തായ് ഡൈവര്‍മാരു ഫിന്‍ലാന്‍ഡില്‍നിന്നുള്ള ഒരു വിദഗ്ദ്ധനും അപകടകരമായ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

Rescuers race to reach 7 villagers trapped for a week in flooded Laos cave
"അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം": ലോകത്തിലെ എല്ലാ പീഡിതരുടെയും പൊതുമുദ്രാവാക്യമാകുമിത്; ഇസ്രായേലിന്റെ അന്ത്യമായെന്നും മൊജ്തബയുടെ ഭീഷണി

വായുസഞ്ചാരം ലഭിക്കുന്ന ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഒരു തട്ടിലാണ് ഗ്രാമീണര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്കടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് 340 മീറ്റര്‍ നീളമുള്ള ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കണം. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങള്‍ക്ക് 60 സെന്റീമീറ്റര്‍ മാത്രമാണ് വീതി. അതിനാല്‍ ഇവരുടെ അടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ടി വരും.

Summary

Rescuers race to reach 7 villagers trapped for a week in flooded Laos cave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com