ഗാസയിലെ ഇസ്രായേല്‍ ഉപരോധം നിയമവിരുദ്ധമെന്ന് യുഎന്‍ 

ജനങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ സാധനങ്ങള്‍ നല്‍കാതെ അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഉപരോധം ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം നിരോധിക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ജനീവ: ഗാസ മുനമ്പിലെ ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി പറഞ്ഞു. രാജ്യാന്തര നിയമപ്രകാരം അംഗീകരിക്കാനാവില്ല. 

ജനങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ സാധനങ്ങള്‍ നല്‍കാതെ അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഉപരോധം ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം അംഗീകരിക്കാനാവില്ലെന്ന് വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.

പശ്ചിമേഷ്യയില്‍ കടുത്ത ആശങ്കവിതച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം നടപ്പിലാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് യുഎന്നിന്റെ ഇടപെടല്‍. സമ്പൂര്‍ണ ഉപരോധത്തിന്റെ ഭാഗമായി ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധന വിതരണം തുടങ്ങിയവ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. 

2007 മുതല്‍ ഗസയില്‍ ഇസ്രയേല്‍ ഉപരോധം തുടരുകയാണ്. യുദ്ധം തുടങ്ങിയതുമുതല്‍ ഗസയില്‍ മതിയായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com