രണ്ടായിരം പേര്‍ സാക്ഷി; അഫ്ഗാനില്‍ വീണ്ടും താലിബാന്റെ പരസ്യ വധശിക്ഷ

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യമായി വധശിക്ഷ നടപ്പിലാക്കി താലിബാന്‍
പിടിഐ ചിത്രം
പിടിഐ ചിത്രം
Updated on
1 min read

ഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യമായി വധശിക്ഷ നടപ്പിലാക്കി താലിബാന്‍. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളെയാണ് ലാങ്മാന്‍ പ്രവിശ്യയിലെ സുല്‍ത്താന്‍ ഗാസി ബാബ ടൗണില്‍ പരസ്യമായി വെടിവെച്ചു കൊന്നത്. 

അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം രണ്ടാമത്തെ പരസ്യ വധശിക്ഷയാണ് ഇത്. ഡിസംബറില്‍ ഫറാ പ്രവിശ്യയിലാണ് നേരത്തെ വധശിക്ഷ നടപ്പിലാക്കിയത്. ആദ്യ താലിബാന്‍ ഭരണകാലത്ത് പരസ്യമായി തൂക്കിലേറ്റുന്നത് പതിവായിരുന്നു. മോഷണം, വ്യഭിചാരം, മദ്യപാനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പരസ്യമായി ചാട്ടവാറടി പതിവാണ്. 

അഞ്ച് പേരെ കൊലപ്പെടുത്തിയ അജ്മല്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് എന്ന് താലിബാന്‍ വക്താവ് അറിയിച്ചു. രണ്ടായിരം പേര്‍ നോക്കിനില്‍ക്കെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. വധശിക്ഷ കാണാനായി അജ്മലിന്റെ ബന്ധുക്കളെയും കൊണ്ടുവന്നിരുന്നു. ആറു തവണ ഇയാള്‍ക്ക് നേരെ താലിബന്‍ ഉദ്യോഗസ്ഥര്‍ വെടിവെച്ചു. ഡിസംബറില്‍ നടപ്പിലാക്കിയ വധശിക്ഷയില്‍, കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് കുറ്റവാളിക്ക് എതിരെ വെടിയുതിര്‍ത്തത്. 

ശരിയാ നിയമങ്ങള്‍ ശക്തമാക്കി നടപ്പിലാക്കണമെന്ന് ജഡ്ജിമാര്‍ക്ക് താലിബാന്‍ പരമോന്നത നേതാവ് ഹിബായത്തുള്ള അഖുംസാദ കഴിഞ്ഞ വര്‍ഷം നിര്‍ദേശം നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com