

ലണ്ടന്‍: ബാങ്ക് അക്കൗണ്ട് നോക്കിയ ബ്രിട്ടീഷ് പൗരന്‍ ഞെട്ടി. ബാലന്‍സ് ആയി ഒരു പൗണ്ട് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത്, അക്കൗണ്ടില്‍ 1,22,000 പൗണ്ട് ( 1.24 കോടി രൂപ). ബാങ്കില്‍ വിളിച്ച് പറഞ്ഞപ്പോള്‍ പണം താങ്കളുടെ തന്നെയാണ് എന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് ബാങ്ക് അബദ്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു.
കിഴക്കന്‍ ലണ്ടന്‍ സ്വദേശി ഉര്‍സ്ലാന്‍ ഖാന്‍ ആണ് മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന കോടീശ്വരനായത്. അക്കൗണ്ടില്‍ നിന്ന് കോടികള്‍ കണ്ടപ്പോള്‍ ഉടന്‍ തന്നെ 41കാരന്‍ ഗേറ്റ്ഹൗസ് ബാങ്കിനെയാണ് വിവരം അറിയിച്ചത്. തുടക്കത്തില്‍ പണം താങ്കളുടെ തന്നെയാണെന്നാണ് ബാങ്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ഉടന്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞ ബാങ്ക് പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ 41കാരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുഴുവന്‍ പണവും യുവാവ് തിരിച്ചടച്ചു.
'എന്റെ സേവിംഗ്‌സ് അക്കൗണ്ടില്‍ 1 പൗണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇടപാടിന് ആവശ്യമായ ഫണ്ട് എന്റെ സേവിംഗ്‌സ് അക്കൗണ്ടില്‍ ഇല്ലെങ്കിലും, എന്റെ കറണ്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് 200 പൗണ്ടിന് ഞാന്‍ ഒരു സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഞാന്‍ എന്റെ ബാലന്‍സ് പരിശോധിച്ചപ്പോള്‍ 122,000 പൗണ്ട് കണ്ട് അമ്പരന്നുപോയി. ആശ്ചര്യപ്പെടുത്തുന്ന കാര്യം, അവര്‍ പണം എന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക മാത്രമല്ല, അത് എന്റെ ബാര്‍ക്ലേസ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.'- ഉര്‍സ്ലാന്‍ ഖാന്‍ പറഞ്ഞു.
'ബാങ്കില്‍ ഒന്നിലധികം അക്കൗണ്ടുകളുള്ള മറ്റൊരു ഉപഭോക്താവിന് വേണ്ടിയാണ് പണം നിക്ഷേപിച്ചതെന്ന് പിന്നീട് മനസ്സിലായി. 'ഈ വ്യക്തിക്ക് അക്കൗണ്ട് എ, അക്കൗണ്ട് ബി എന്നിങ്ങനെ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണമെന്ന് തോന്നുന്നു, കൂടാതെ അക്കൗണ്ട് എയില്‍ നിന്ന് ബി അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ബാങ്ക് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. എന്നിരുന്നാലും, എങ്ങനെയോ അത് എന്റെ അക്കൗണ്ടില്‍ എത്തി,'- ഉര്‍സ്ലാന്‍ ഖാന്‍ തുടര്‍ന്നു.
ബാങ്കുമായി ചര്‍ച്ച നടത്തിയ ശേഷമാണ് 41കാരന്‍ പണം തിരികെ നല്‍കിയത്. 'ഞാന്‍ അത് സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എനിക്ക് സാമ്പത്തികമായി സുരക്ഷിതനാകാമായിരുന്നു, പണത്തെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നായിരുന്നു ബാങ്കിന്റെ ഉറപ്പ്. തെറ്റ് മനസ്സിലാക്കാന്‍ ബാങ്ക് ഒരു ദിവസം മുഴുവന്‍ എടുത്തു. കൂടാതെ, അഭ്യര്‍ത്ഥിക്കാതെ തന്നെ പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷന്‍ എനിക്ക് ഉണ്ടായിരുന്നു; അങ്ങനെ അത് എന്റെ അക്കൗണ്ടില്‍ വന്നു.'- ഉര്‍സ്ലാന്‍ ഖാന്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates