ബാലറ്റ് വോട്ടെണ്ണി അവശനിലയിലായി, ഇന്തോനേഷ്യയില്‍ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

ഒരാള്‍ അഞ്ച് വോട്ടാണ് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ കൈകൊണ്ട് എണ്ണുകയല്ലാതെ വേറെ വഴിയുമുണ്ടായില്ല
ബാലറ്റ് വോട്ടെണ്ണി അവശനിലയിലായി, ഇന്തോനേഷ്യയില്‍ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു
Updated on
1 min read

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബാലറ്റ് വോട്ട് എണ്ണുന്നതിന് ഇടയില്‍ 270ലധികം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിതീര്‍ക്കാനുണ്ടായത്. ബാലറ്റ് പേപ്പര്‍ എണ്ണുന്നതിന്റെ ഫലമായുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ മരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. 

1,878 ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ചിലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ, പ്രാദേശിക പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളും ഒരേ ദിവസമായിരുന്നു നടത്തിയത്. ഏപ്രില്‍ പതിനേഴിനായിരുന്നു തെരഞ്ഞെടുപ്പ്. ദേശീയ, പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ ഒറ്റ ദിവസം നടത്തി, ലോകത്തിലെ ഏറ്റവും വലിയ ഒറ്റദിവസ തെരഞ്ഞെടുപ്പ് എന്ന വിശേഷണവും ഇന്തോനേഷ്യ നേടി.

80 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പില്‍ ഇവിടെ രേഖപ്പെടുത്തിയത്. രണ്ട് കോടി അറുപത് ലക്ഷം വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഒരാള്‍ അഞ്ച് വോട്ടാണ് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ കൈകൊണ്ട് എണ്ണുകയല്ലാതെ വേറെ വഴിയുമുണ്ടായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com