ഹാര്‍വി കൊടുംങ്കാറ്റും മഴയും ശാന്തമായി, പക്ഷേ കാടിറങ്ങിയ ഇഴജന്തുക്കളൊന്നും തിരികെപ്പോയില്ല

കനത്ത മഴയും കൊടുങ്കാറ്റുമൊക്കെ കെട്ടടങ്ങി ശാന്തമായ സാഹചര്യത്തില്‍ വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ഭീഷണിയാവുകയാണ് ഇഴജന്തുക്കള്‍.
ഹാര്‍വി കൊടുംങ്കാറ്റും മഴയും ശാന്തമായി, പക്ഷേ കാടിറങ്ങിയ ഇഴജന്തുക്കളൊന്നും തിരികെപ്പോയില്ല
Updated on
1 min read

ടെക്‌സസ്: അമേരിക്കയിലാകെ നാശം വിതച്ച ഹാര്‍വി കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് വീടുകളിലേക്ക് അരിച്ചെത്തിയ ഇഴജന്തുക്കള്‍ ഇതുവരെ തിരിച്ചുപോയിട്ടില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഹൂസ്റ്റണ്‍ മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയും കൊടുങ്കാറ്റുമൊക്കെ കെട്ടടങ്ങി ശാന്തമായ സാഹചര്യത്തില്‍ വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ഭീഷണിയാവുകയാണ് ഇഴജന്തുക്കള്‍.

വെള്ളമിറങ്ങിയതോടെ വീടിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തുന്നവര്‍ ഞെട്ടി പിന്‍മാറുന്ന അവസ്ഥയാണ്. വീട്ടിലേക്ക് തിരികെ വന്ന ബ്രിയാന്‍ ഫോസ്റ്റര്‍ എന്നയാളാണ് സ്വന്തം വീട്ടില്‍ ചീങ്കണ്ണിയെ കണ്ട് ഭയന്നത്. വാതില്‍ തുറന്നപ്പോള്‍ അകത്ത് ഡൈനിംഗ് ടേബിളിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ചീങ്കണ്ണി. ബ്രിയാന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് ചീങ്കണ്ണിയെ പിടികൂടി തിരികെ കൊണ്ടു പോകുകയായിരുന്നു. ഒന്‍പത് അടി നീളമുള്ളതായിരുന്നു ചീങ്കണ്ണി. 

വെള്ളപ്പൊക്കത്തില്‍ വന്യജീവി സങ്കേതങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി ജീവികളാണ് ജനവാസ മേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇതിനു മുന്‍പും പെരുമ്പാമ്പും ചീങ്കണ്ണിയുമൊക്കെ വീടുകളിലെത്തിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com