പൂവില്‍ നിന്ന് വേരിലേക്ക് - കൃഷ്ണ ബാല എഴുതിയ കവിത

Malayalam Poem
കൃഷ്ണ ബാല എഴുതിയ കവിത
Updated on
1 min read

പെണ്ണുങ്ങള്‍ തമ്മില്‍ ചുംബിക്കുമ്പോള്‍

രണ്ടു പുഴകള്‍ കടലില്‍ നിന്ന്

തിരയിലൂടെ ഉറവയിലേക്കൊഴുകും.

ആകാശം കരകവിഞ്ഞ് മഴവില്ല് വിരിയും.

വിരല്‍ത്തുമ്പുകള്‍ പുതുമഴയേറ്റ

പരല്‍മീനുകളെ പോലെ

തണുപ്പിന്റെ നീലനിറം കുടിക്കും.

നിറം മങ്ങിയ കവിളിലെ നുണക്കുഴികള്‍ ഉപേക്ഷിക്കപ്പെട്ട രാത്രിയുടെ കഥകള്‍ പറയും

നനഞ്ഞ വിറകടുപ്പിലെ പുക പോലെ അവര്‍ നീറി നീറി ഒന്നാകും.

കടിച്ചുകനച്ച കണ്ണീരുപ്പ് മധുരം തേടും.

വക്കില്‍ കരിപുരണ്ടു കുതിര്‍ന്ന തഴമ്പുകളില്‍ പുഞ്ചിരി തൂവലുഴിയും.

നിറം മങ്ങിയ കവിളിലെ നുണക്കുഴികള്‍

ഉപേക്ഷിക്കപ്പെട്ട രാത്രിയുടെ കഥകള്‍ പറയും.

നിലാവുദിക്കാത്ത രാത്രികളില്‍ ചുംബനത്തിന്റെ നക്ഷത്രത്തിളക്കം തിരയിളക്കും
Malayalam Poem
കലണ്ടർ - സജികുമാർ എൻഎസ് എഴുതിയ കവിത

ഋതുക്കളുടെ തീണ്ടാരിമണത്തില്‍ അലിഞ്ഞലിഞ്ഞ്

പൊഴിഞ്ഞ കാലം ചേര്‍ത്തുതുന്നി വസന്തങ്ങള്‍ തേടും.

പെറ്റൊഴിഞ്ഞ അടിവയറിലെ മുറിപ്പാടുകള്‍

ഓര്‍മ്മകള്‍ ചാലിച്ച് പച്ചകുത്തും.

നിലാവുദിക്കാത്ത രാത്രികളില്‍ ചുംബനത്തിന്റെ നക്ഷത്രത്തിളക്കം തിരയിളക്കും.

പൂവില്‍ നിന്ന് വേരിലേക്ക് എന്നപോലെ

അവളില്‍ നിന്ന് അവളിലേക്ക് വസന്തങ്ങള്‍ യാത്ര തുടരും.

Summary

Malayalam poem written by Krishna Bala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com