കീവ് 'നിയന്ത്രണത്തില്‍'; റഷ്യന്‍ സൈന്യത്തെ തടഞ്ഞതായി സെലന്‍സ്‌കി 

യുക്രൈന്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ റഷ്യ തീവ്രശ്രമം നടത്തുന്നതിനിടെ, കീവ് യുക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി
യുക്രൈനില്‍ കാര്‍ ഡ്രൈവറെ പൊലീസ് പിടികൂടുന്ന ദൃശ്യം- എപി
യുക്രൈനില്‍ കാര്‍ ഡ്രൈവറെ പൊലീസ് പിടികൂടുന്ന ദൃശ്യം- എപി
Updated on
1 min read

കീവ്:  യുക്രൈന്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ റഷ്യ തീവ്രശ്രമം നടത്തുന്നതിനിടെ, കീവ് യുക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമത്തെ യുക്രൈന്‍ സൈന്യം തടഞ്ഞു. അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യന്‍ ജനതയോട് സെലന്‍സ്‌കി ആഹ്വാനം ചെയ്തു.

യുദ്ധത്തിനെതിരെ പ്രതിഷേധിച്ച റഷ്യക്കാരോട് സെലന്‍സ്‌കി നന്ദി പറഞ്ഞു. റഷ്യയുടെ ആക്രമണ പദ്ധതി യുക്രൈന്‍ തകര്‍ത്തതായും സെലന്‍സ്‌കി അവകാശപ്പെട്ടു. സ്വിഫ്റ്റ് രാജ്യാന്തര പേയ്‌മെന്റ് സംവിധാനവുമായുള്ള റഷ്യയുടെ ബന്ധം വിച്ഛേദിക്കുന്നതിന് ജര്‍മ്മനി, ഹംഗറി എന്നി രാജ്യങ്ങളുടെ സഹായം സെലന്‍സ്‌കി തേടി.

അതിനിടെ, റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രൈന് നെതര്‍ലാന്‍ഡ്സ് 200 വ്യോമവേധ മിസൈലുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ആയുധ സഹായം ലഭിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന്റെ ആധികാരികത വ്യക്തമല്ല. അതേസമയം യുഎസ്, യുകെ ഉള്‍പ്പെടെ 28 രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാന്‍ സമ്മതിച്ചതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആയുധ സഹായം ലഭിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രഖ്യാപനം. പങ്കാളി രാഷ്ട്രങ്ങളില്‍നിന്ന് ആയുധവും മറ്റ് സൈനിക സഹായവും ലഭിക്കുമെന്ന് സെലന്‍സ്‌കി അറിയിച്ചു. 

ആയുധം വച്ചു കീഴടങ്ങില്ല

റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങില്ലെന്നു വ്യക്തമാക്കി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ പുതിയ വിഡിയോ സന്ദേശം. കീഴടങ്ങാന്‍ താന്‍ നിര്‍ദേശിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

''ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും''- സെലന്‍സ്‌കി പറയുന്നു. ഔദ്യോഗിക വസതിക്കു മുന്നില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com