പാകിസ്ഥാനും ശ്രീലങ്കയുടെ വഴിയേ, സബ്‌സിഡി നിര്‍ത്തലാക്കണം; മുന്നറിയിപ്പുമായി മന്ത്രി

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കിയില്ലെങ്കില്‍ പാകിസ്ഥാന്‍ സാമ്പത്തികമായി തകരുമെന്ന് മുന്നറിയിപ്പുമായി പാക് ധനകാര്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കിയില്ലെങ്കില്‍ പാകിസ്ഥാന്‍ സാമ്പത്തികമായി തകരുമെന്ന് മുന്നറിയിപ്പുമായി പാക് ധനകാര്യമന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഇവിടെയും സംഭവിക്കുമെന്നും ധനകാര്യമന്ത്രി മിഫ്താ ഇസ്മായില്‍ ഓര്‍മ്മിപ്പിച്ചു.

നിലവില്‍ പെട്രോളിന് 19 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ഡീസലിന് 53 രൂപയും. ശ്രീലങ്കയും പൊതുജനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നു. അവസാനം ശ്രീലങ്ക സാമ്പത്തിക തകര്‍ച്ച നേരിടുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കാനാണ് രാജ്യാന്തര നാണ്യനിധി നിര്‍ബന്ധിക്കുന്നത്. പെട്രോളിന്റെയും വൈദ്യുതിയുടെയും വില വര്‍ധിപ്പിച്ചില്ലെങ്കില്‍ രാജ്യം കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടും. കടുത്ത തീരുമാനങ്ങള്‍ എടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതായും അദ്ദേഹം തുറന്നുപറഞ്ഞു.

ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാവാതിരിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. നിലവില്‍ ശ്രീലങ്ക കൂടിയ വിലയ്ക്കാണ് എണ്ണ വാങ്ങുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി മരുന്ന് വാങ്ങാന്‍ ശ്രീലങ്കയുടെ കൈയില്‍ പണമില്ല. പാകിസ്ഥാനിലും സമാനമായ സാഹചര്യമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com