ബ്രസല്‍സ്: റഷ്യ, യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കി ഫിന്‍ലന്‍ഡും സ്വീഡനും. ഇരു രാഷ്ട്രങ്ങളുടെയും അംബാസഡര്‍മാര്‍ നാറ്റോ സെക്രട്ടരി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗിന് ഇതു സംബന്ധിച്ച അപേക്ഷ നല്‍കി. ഫിന്‍ലനന്‍ഡിനും സ്വീഡനും നാറ്റോ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് വ്യക്തമാക്കി. അതൊരു ചരിത്ര നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും അഭ്യര്‍ത്ഥനകളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളികളാണെന്നും ജെന്‍സ് പറഞ്ഞു. എല്ലാ സഖ്യകക്ഷികളും നാറ്റോ വിപുലീകരണത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നു. ഒരുമിച്ച് നില്‍ക്കണമെന്ന് ഞങ്ങള്‍ എല്ലാവരും സമ്മതിക്കുന്നു എന്നും ജെന്‍സ് കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ നാറ്റോയില്‍ ചേരുന്നതിനെ എതിര്‍ത്താണ് റഷ്യ യുദ്ധം ആരംഭിച്ചത്. നാറ്റോ സഖ്യം വികസിപ്പിക്കുന്നതിന് എതിരെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. റഷ്യ യുക്രൈനെ അക്രമിച്ചതിന് പിന്നാലെയാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡും സ്വീഡനും പുടിനുമായി ചേര്‍ച്ചയിലല്ല. റഷ്യ തങ്ങള്‍ക്ക് നേരയും അക്രമം നടത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
ഇരു രാഷ്ട്രങ്ങള്‍ക്കും സൈനിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് നാറ്റോയിലെ ചില സഖ്യരാഷ്ട്രങ്ങള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
നാറ്റോയില്‍ ചേരാനുള്ള ഇരു രാഷ്ട്രങ്ങളുടെയും ആപ്ലിക്കേഷനില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ തുര്‍ക്കി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കാനായി രണ്ടാഴ്ച സമയം നിശ്ചയിച്ചിരിക്കുന്നത്.
സാധാരണ നാറ്റോ അംഗത്വത്തിന്റെ കാര്യത്തില്‍ ഒരുവര്‍ഷത്തോളമെടുത്താണ് തീരുമാമെടുക്കുന്നത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം ഉടനുണ്ടായേക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം ചൈനയില്‍ 132 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനദുരന്തം അട്ടിമറി?; ബ്ലാക്ക് ബോക്സ് വിവരം പുറത്ത് - വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ