ഋഷി സുനകിന്റെ അനുയായികള്‍ 'ഔട്ട്'; ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ രണ്ടു ഇന്ത്യന്‍ വംശജര്‍

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ലിസ് ട്രസ് , ഫോട്ടോ/ എപി
ലിസ് ട്രസ് , ഫോട്ടോ/ എപി

ലണ്ടന്‍: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസിന് എതിരായി മത്സരിച്ച ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന്റെ അടുത്ത അനുയായികളെ ഒഴിവാക്കി കൊണ്ടുള്ള മന്ത്രിസഭാ രൂപീകരണത്തിന് ലിസ് ട്രസ് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം.

മന്ത്രിസഭ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്നും തുടരുമെന്ന് ലിസ് ട്രസ് അറിയിച്ചു. ഇന്ത്യന്‍ വംശജനായ സുല്ല ബ്രേവര്‍മാനാണ് പുതിയ ഹോം സെക്രട്ടറി. 42കാരനായ ബ്രേവര്‍മാന്റെ അമ്മ തമിഴ്‌നാട് സ്വദേശിനിയാണ്. അച്ഛന്‍ ഗോവന്‍ സ്വദേശിയാണ്. കെനിയയില്‍ നിന്നാണ് അച്ഛന്‍ ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്തത്. ഘാന വംശജനായ ക്വാസി ക്വാര്‍ട്ടെങ് ആണ് ധനമന്ത്രി. ബ്രിട്ടനിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ധനമന്ത്രിയാണ് ക്വാര്‍ട്ടെങ്. ജയിംസ് ക്ലെവര്‍ലിയാണ് ലിസ് ട്രസ് നേരത്തെ വഹിച്ചിരുന്ന പദവിയായ വിദേശകാര്യമന്ത്രി സ്ഥാനം വഹിക്കുക.

ഋഷി സുനകിനെ പിന്തുണച്ച മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇടംപിടിക്കാതിരുന്നത് ശ്രദ്ധേയമായി. ലിസ് ട്രസിന്റെ അടുത്ത അനുയായികളാണ് പുതിയ മന്ത്രിസഭയില്‍. തെരേസ കോഫിയാണ് ഡെപ്യൂട്ടി പ്രധാനമന്ത്രി. ആരോഗ്യവകുപ്പിന്റെ ചുമതലയും തെരേസ കോഫിക്കാണ്. വെന്‍ഡി മോര്‍ട്ടണ്‍ ആണ് പുതിയ പാര്‍ലമെന്ററി സെക്രട്ടറി. 

മറ്റൊരു ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ്മയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക. ബെന്‍ വാലസാണ് പ്രതിരോധ സെക്രട്ടറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com