വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് വെടിവെപ്പുണ്ടായത്. ജാക്‌സണ്‍വില്ലയിലെ ഒരു കടയിൽ തോക്കുമായെത്തിയ അക്രമി അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വംശീയവെറിയാണ് അക്രമത്തിന് കാരണം എന്നാണ് നിഗമനം. മൂന്ന് പേരെ വെടിവെച്ച ശേഷം അക്രമി സ്വയം വെടിവെക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാക്‌സണ്‍വില്ല സ്വദേശിയാണ് അക്രമിയെന്നാണ് സൂചന. ഇയാളുടെ പേര് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ