

ലണ്ടൻ: ഗ്യാസ്-ഡീസൽ വാഹനങ്ങളുടെ വിൽപന 2035 ഓടെ പൂർണമായും നിർത്താൻ യൂറോപ്യൻ യൂണിയൻ. ഇത്തരം വാഹനങ്ങൾ ഇനി മുതൽ യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് തീരുമാനിച്ചു.പകരം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇടക്കാലത്ത് പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നതിനുള്ള പരിധി 2025ൽ തീരുമാനിക്കും.
100 ശതമാനം CO2 പുറന്തള്ളാത്ത വാഹനങ്ങൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. 2025 മുതൽ ഓരോ രണ്ട് വർഷം കൂടുമ്പോഴും സീറോ എമിഷൻ റോഡ് മോബിലിറ്റി വിലയിരുത്തി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. 2030ൽ ഇത് സംബന്ധിച്ച വിലയിരുത്തൽ ഉണ്ടാകും. 2035 ഓടെ പൂർണമായും ഡീസൽ-ഗ്യാസ് വാഹനങ്ങൾ യൂറോപ്യൻ യൂണിയൻ നിരത്തുകളിൽ നിന്നും ഒഴിലാക്കുമെന്നും പാർമെന്റ് തീരുമാനിച്ചു.
കാലാവസ്ഥ സംരക്ഷണത്തിൽ ഈ തീരുമാനം വളരെ പ്രധാനമാണെന്നും പാർലമെന്റെ പുറത്ത് വിട്ട അറിയിപ്പിൽ പറഞ്ഞു. അതേസമയം ഫോക്‌സ്‌വാഗൺ പോലുള്ള നിരവധി വാഹന നിർമാതാക്കൾ 2033 ഓടെ യൂറോപ്പിൽ വൈദ്യുത വാഹനങ്ങൾ മാത്രമേ നിർമ്മിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates