നൊബേൽ പുരസ്‌കാര ജേതാവ് ഏൽസ് ബിയാലിയാറ്റ്‌സ്കിക്ക് 10 വർഷം തടവ്

2021ലാണ് ബിയാലിയാറ്റ്‌സ്കിയെയും സഹപ്രവർത്തകരും അറസ്റ്റിലാകുന്നത്.
ഏൽസ് ബിയാലിയാറ്റ്‌സ്കി/ ചിത്രം ട്വിറ്റർ
ഏൽസ് ബിയാലിയാറ്റ്‌സ്കി/ ചിത്രം ട്വിറ്റർ

മിൻസ്ക്. സമാധാനത്തിന് നൊബേൽ പുരസ്‌കാരം നേടിയ ഏൽസ് ബിയാലിയാറ്റ്‌സ്കിക്ക് 10 വർഷം തടവുശിക്ഷ. ബെലാറൂസിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മനുഷ്യാവകാശ പ്രസ്ഥാനം 'വിയാസ്ന'യുടെ സ്ഥാപകനുമാണ് അദ്ദേഹം. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാമ്പത്തിക, നിയമസഹായം നൽകിയെന്നതാണ് കുറ്റം. 2021ലാണ് ബിയാലിയാറ്റ്‌സ്കിയെയും സഹപ്രവർത്തകരും അറസ്റ്റിലാകുന്നത്. തടവിൽ കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന് നൊബേൽ പുരസ്‌കാരം ലഭിച്ചത്. 

2020ലാണ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയ്ക്കെതിരെ നടന്ന ദേശീയ പ്രക്ഷോഭങ്ങളിൽ പൊട്ടിപുറപ്പെട്ടത്. ഒരു വർഷം നീണ്ടു നിന്ന പോരാട്ടത്തിൽ നിവധിയാളുകൾ തടവിലായിട്ടുണ്ട്. അതേസമയം ശിക്ഷ ഞെട്ടിക്കുന്നതാണെന്നും അനീതിക്കെതിരെ പോരാടാൻ ബിയാലിയാറ്റ്സ്കിക്ക് എല്ലാ സഹായവും നൽകുമെന്നും പ്രതിപക്ഷനേതാവ് സ്വറ്റ്​ലാന സിഖാനോസ്ക്യ പ്രതികരിച്ചു.

അഭിഭാഷകൻ കൂടിയായ ഏൽസ് ബിയാലിയാറ്റ്സ്കി 1980 കളുടെ മധ്യത്തിൽ സോവിയറ്റ ഭരണകാലത്ത് ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com