കിമ്മിന്റെ 'സ്വപ്‌ന പദ്ധതി' തകര്‍ന്നു; ഉത്തര കൊറിയന്‍ ചാര ഉപഗ്രഹം കടലില്‍ പതിച്ചു

ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ ചോലിമ-1 കടലില്‍ പതിച്ചു
കിം ജോങ് ഉന്‍, കടലില്‍ പതിച്ച സാറ്റലൈറ്റിന്റെ ഭാഗം/എഫ്പി
കിം ജോങ് ഉന്‍, കടലില്‍ പതിച്ച സാറ്റലൈറ്റിന്റെ ഭാഗം/എഫ്പി
Updated on
1 min read

ത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ ചോലിമ-1 കടലില്‍ പതിച്ചു. കഴിഞ്ഞദിവസം വിക്ഷേപിച്ച ഉപഗ്രഹം, കടലില്‍ പതിച്ചതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 

റോക്കറ്റ് എഞ്ചിനിലെ ഇന്ധന സംബന്ധമായ തകരാറാണ് ഉപഗ്രഹം കടലില്‍ പതിച്ചതിന് കാരണം. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നെന്ന് വിശേഷിപ്പിച്ചിരുന്ന ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ബഹിരാകാശ രംഗത്ത് സാന്നിധ്യമറിയിക്കാനുള്ള ഉത്തര കൊറിയന്‍ ശ്രമത്തിന് ഇതോടെ തുടക്കത്തിലെ തിരിച്ചടിയായി. അമേരിക്ക അടക്കമുള്ള ശത്രു രാജ്യങ്ങളുടെ കടന്നു കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ചാര ഉപഗ്രഹം വിക്ഷേപിക്കുന്നത് എന്നായിരുന്നു ഉത്തര കൊറിയ പറഞ്ഞിരുന്നത്. 

ഉപഗ്രഹ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണ കൊറിയയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇഹോഹ്യോങ് ഐലന്‍ഡിന് 200 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹം തകര്‍ന്നുവീണത്. ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com