ഗാസയിലെ സ്ഫോടനത്തിൽ കണ്ണ് തകർന്ന ഏഴുവയസ്സുകാരന് കൈത്താങ്ങായി സൗദി രാജാവ്

വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിൽ തകർന്ന വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഉണ്ടായ സ്ഫോടനത്തിലാണ് മുഹമ്മദ് ഖാലിദ് ഹിജാസിന് ഗുരുതരമായി പരിക്കേറ്റത്
Palestinian Mohammed Khaled Hijazi lost his right eye while his left eye was severely damaged by an explosion
സ്ഫോടനത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട മുഹമ്മദ് ഖാലിദ് ഹിജാസിനെ റിയാദിലെത്തിച്ചപ്പോൾ ( Riyadh )SPA
Updated on
1 min read

റിയാദ്: ഗാസയിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നുണ്ടായ സ്ഫോടനത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട ഏഴുവയസ്സുകാരൻ മുഹമ്മദ് ഖാലിദ് ഹിജാസിനെ ചികിത്സക്കായി റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരമാണ്  ഹിജാസിനെ ചികിത്സയ്ക്കായി റിയാദി(riyadh)ൽ എത്തിച്ചത്. കിങ് ഖാലിദ് കണ്ണ് ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

ഗാസയിൽ നിന്ന് ജോർദാനിലേക്കും അവിടെനിന്ന് സൗദിയിലേക്കുമുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കിയത് കിങ് സൽമാൻ റിലീഫ് കേന്ദ്രം ആയിരുന്നു. ചികിത്സകൾ ആരംഭിക്കുന്നതിനു മുൻപായി ഹിജാസിനെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കും. സൗദി അറേബ്യയുടെ മാനുഷിക നിലപാടുകളുടെ ഭാഗമാണ് ഈ നടപടി.

ഈ വർഷം മാർച്ചിലാണ് സംഭവം ഉണ്ടായത്.  വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിൽ തകർന്ന വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഉണ്ടായ സ്ഫോടനത്തിലാണ് മുഹമ്മദ് ഖാലിദ് ഹിജാസിന് ഗുരുതരമായി പരിക്കേറ്റത്. വലതുകണ്ണ് പൂർണമായും നഷ്ടപ്പെടുകയും ഇടതുകണ്ണിന് സാരമായ കേടുപാടുകളുണ്ടാവുകയും ചെയ്തു. തുടർന്നാണ് ചികിത്സയ്ക്കായി റിയാദിലേക്ക് എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com