

ഫുജൈറ: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ മന്ത്രവാദിനിക്ക് അയച്ചു കൊടുത്തയാൾക്ക് ആറ് മാസത്തെ തടവ്. ഫുജൈറ ( Fujairah ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയുടെയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘനം ആണ് പ്രതി നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. പ്രതിയുടെ പീഡനങ്ങൾ സഹിക്കാനാകാതെ രണ്ട് മാസം മുൻപ് യുവതി കോടതിയിൽ വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരുന്നു.
ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ പ്രതി അന്ന് മുതൽ ശ്രമം ആരംഭിച്ചിരുന്നു. ഒടുവിൽ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ഒരു മന്ത്രവാദിനിയെ സമീപിച്ചു. മന്ത്രവാദത്തിലൂടെ (black magic ) ഭാര്യയെ തിരികെ കൊണ്ട് വരാമെന്നും അതിനായി പണം ചെലവാകുമെന്നും അവർ പറഞ്ഞു.
മന്ത്രവാദത്തിനായി ആദ്യം ഭാര്യയുടെയും,പ്രതിയിടെയും നഗ്ന ദൃശ്യങ്ങളും വ്യക്തിഗത വിവരങ്ങളും വേണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. അത് വാട്സാപ്പിലൂടെ അയച്ച കൊടുത്ത പ്രതി മന്ത്രവാദത്തിനുള്ള തുക ആയ 20,000 ദിർഹവും നൽകി.
എന്നാൽ ഈ തുക മതി ആകില്ലെന്നും 25,000 ദിർഹം കൂടി വേണമെന്നും അല്ലെങ്കിൽ നഗ്ന ചിത്രങ്ങൾ പുറത്ത് വിടുമെന്നും മാന്തവാദിനി ഭീഷണിപ്പെടുത്തി. എന്നാൽ അയാൾ ഇതിനു വഴങ്ങിയില്ല.
അയാൾ മറ്റൊരു മന്ത്രവാദിയെ ഇതേ ആവശ്യത്തിനായി സമീപിക്കുകയും 10000 ദിർഹം നൽകുകയും ചെയ്തു. എന്നാൽ അയാളിലൂടെയും ഫലം കാണാത്തത് കൊണ്ട് മൂന്നാമതൊരു മന്ത്രവാദിനിയെ സമീപിച്ചു.
അതെ സമയം നഗ്ന ദൃശ്യങ്ങൾ കൈവശം ഉണ്ടായിരുന്ന മന്ത്രവാദിനി ഇയാളുടെ ഭാര്യക്ക്, ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാനും ഭർത്താവിന്റെ മന്ത്രവാദത്തെ പറ്റിയുള്ള വിവരങ്ങൾ നൽകാനും 35000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇതിനു വഴങ്ങാതെ വന്നതോടെ ദൃശ്യങ്ങൾ തെളിവായി ഭാര്യക്ക് അയച്ചു നൽകി. ഇതേതുടർന്ന് യുവതി നൽകിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്.
കീഴ്ക്കോടതി വിധി പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി ഭർത്താവ് മേൽക്കോടതിയെ സമീപിച്ചെങ്കിലും കൃത്യമായ തെളിവുകൾ ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്ന് മേൽക്കോടതി ഉത്തരവിടുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates