17 പന്തില്‍ നിന്ന് 59 റണ്‍സ്; ദാസുന്‍ ഷനകയ്ക്ക് മുന്‍പില്‍ വീണ് ഓസ്‌ട്രേലിയ; ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ചെയ്‌സിങ് ജയം 

മൂന്ന് ഓവറില്‍ ജയിക്കാന്‍ 60 റണ്‍സ് വേണം എന്ന നിലയിലായിരുന്നു ശ്രീലങ്ക
ഓസ്‌ട്രേലിയക്കെതിരെ ജയം നേടിയ ദാസുന്‍ ഷനകയുടെ ആഘോഷം/ഫോട്ടോ: എഎഫ്പി
ഓസ്‌ട്രേലിയക്കെതിരെ ജയം നേടിയ ദാസുന്‍ ഷനകയുടെ ആഘോഷം/ഫോട്ടോ: എഎഫ്പി
Updated on
1 min read

കൊളംബോ: 17 പന്തില്‍ നിന്ന് 59 റണ്‍സ് അടിച്ചെടുത്ത് ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ചെയ്‌സിങ് ജയവുമായി ശ്രീലങ്ക. അവസാന ട്വന്റി20യിലാണ് ദാസുന്‍
ഷനക തകര്‍പ്പനടിയിലൂടെ ശ്രീലങ്കയെ ജയത്തിലെത്തിച്ചത്. അവസാന ട്വന്റി20യില്‍ ശ്രീലങ്ക ജയിച്ചെങ്കിലും ആദ്യ രണ്ടിലും ജയിച്ച് ഓസ്‌ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. 

177 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് മുന്‍പില്‍ ഓസ്‌ട്രേലിയ വിജയ ലക്ഷ്യമായി വെച്ചത്. എന്നാല്‍ 118 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ശ്രീലങ്കയ്ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് ഓവറില്‍ ജയിക്കാന്‍ 60 റണ്‍സ് വേണം എന്ന നിലയിലായിരുന്നു ശ്രീലങ്ക. ഇവിടെയാണ് അത്ഭുത ബാറ്റിങ്ങുമായി നായകന്‍ ദാസുന്‍ ഷനക എത്തിയത്. 

തന്റെ ആദ്യ മൂന്ന് ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഹെയ്‌സല്‍വുഡ് വീഴ്ത്തിയത്. എന്നാല്‍ 18ാം ഓവറില്‍ ഹെയ്‌സല്‍വുഡ് വീണ്ടുമെത്തിയപ്പോള്‍ 22 റണ്‍സ് ആണ് ഷനക അടിച്ചെടുത്തത്. ഇതോടെ അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ ശ്രീലങ്കയ്ക്ക് 37 റണ്‍സ് വേണമെന്ന നിലയായി. 

19ാം ഓവറില്‍ ചമിക കരുണരത്‌നയും ബൗണ്ടറി നേടിയതോടെ 18 റണ്‍സ് കണ്ടെത്താന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയത് 19 റണ്‍സ്. റിച്ചാര്‍ഡ്‌സനാണ് അവസാന ഓവര്‍ എറിയാനെത്തിയത്. റിച്ചാര്‍ഡ്‌സനില്‍ നിന്ന് വൈഡുകള്‍ വന്നെങ്കിലും അവസാന നാല് പന്തില്‍ നിന്ന് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 15 റണ്‍സ് വേണമെന്ന നിലയായി. 

ഷനക രണ്ട് ഫോറും ഒരു സിക്‌സും പറത്തിയതിന് പിന്നാലെ വന്ന അവസാന പന്ത് വൈഡായതോടെ ഒരു പന്ത് ശേഷിക്കെ ശ്രീലങ്ക ജയം പിടിച്ചു. 25 പന്തില്‍ നിന്നാണ് ദാസുന്‍ ശനക 54 റണ്‍സ് എടുത്തത്. 5 ഫോറും നാല് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com