ഇന്ത്യൻ ബൗളിങിനെ തല്ലിയൊതുക്കി 22കാരി; ലിച്ഫീല്‍ഡിന് കന്നി ലോകകപ്പ് സെഞ്ച്വറി

വനിതാ ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്
Australia's Phoebe Litchfield plays a shot during an ICC Women's World Cup semifinal
Phoebe LitchfieldPTI
Updated on
1 min read

മുംബൈ: വനിതാ ലോകകപ്പ് പോരാട്ടത്തിലെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഫോബ് ലിച്ഫീല്‍ഡ്. 22കാരിയുടെ മൂന്നാം ഏകദിന ശതകമാണിത്. കന്നി ലോകകപ്പ് സെഞ്ച്വറിയും നേടി താരം ക്രീസ് വിട്ടു. ഓസീസ് നിലവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയില്‍.

77 പന്തില്‍ താരം 100 റണ്‍സിലെത്തി. 17 ഫോറും 3 സിക്‌സും സഹിതം 93 പന്തില്‍ 119 റണ്‍സുമായി ലിച്ഫീല്‍ഡ് ഒടുവില്‍ പുറത്തായി. താരത്തെ പുറത്താക്കി അമന്‍ജോത് കൗറാണ് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നത്.

അര്‍ധ സെഞ്ച്വറി നേടി എല്ലിസ് പെറി ക്രീസില്‍. താരം 56 റണ്‍സെടുത്തിട്ടുണ്ട്. ഒപ്പം 16 റണ്‍സുമായി ബെത്ത് മൂണിയും ക്രീസില്‍.

Australia's Phoebe Litchfield plays a shot during an ICC Women's World Cup semifinal
പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു; ഫില്‍ ഹ്യൂസ് മരിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദുരന്തം

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള്‍ മഴ വില്ലനായതോടെ കളി നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.

ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. താരം 15 പന്തില്‍ 5 റണ്‍സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Australia's Phoebe Litchfield plays a shot during an ICC Women's World Cup semifinal
കത്തിക്കയറി ലോറ; പിഴുതെടുത്ത് കാപ്പ്; ദക്ഷിണാഫ്രിക്ക ആദ്യമായി വനിതാ ലോകകപ്പ് ഫൈനലില്‍
Summary

India have finally got the big scalp of Phoebe Litchfield as Amanjot Kaur destroys her stumps for 119. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com