

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ച ഒരു താരമായിരുന്നു അക്വിബ് നബി. ജമ്മു കശ്മീരിനായി കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച അക്വിബിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുക ആയിരുന്നു.
പകരം, പേസർമാരായി സീനിയർ താരങ്ങളായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ എന്നിവർക്ക് സെലക്ടർമാർ അവസരം നൽകുക ആയിരുന്നു.
"ഒരു ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ പേസർമാരെ ഉൾപ്പെടുത്താറില്ല. അക്വിബ് നബിയുടെ പേര് അവസാന ഘട്ടം വരെ ഞങ്ങളുടെ പരിഗണയിൽ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ മൂന്ന് പേസർമാർ മതി എന്ന് ഞങ്ങൾ തീരുമാനിക്കുക ആയിരുന്നു'' എന്നാണ് നബിയെ ഒഴിവാക്കിയതിനെക്കുറിച്ച് മുഖ്യ സെക്ടർ അജിത് അഗാർക്കർ പറഞ്ഞത്.
എന്നാൽ, അക്വിബ് നബിയ്ക്ക് ഇന്ത്യൻ ടീമിലേക്ക് ഇപ്പോൾ വിളി വന്നിരിക്കുകയാണ്. ടീമിന്റെ നെറ്റ് ബൗളർ റോൾ ആണ് ഇപ്പോൾ താരത്തെ തേടിയെത്തിയിരിക്കുന്നത്. നബിയ്ക്കൊപ്പം ഇത്തവണത്തെ ഐപിഎൽ സീസണിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച പ്രിൻസ് യാദവിനും ഇന്ത്യൻ താരങ്ങൾക്ക് നേരെ പന്തെറിയാൻ ഉണ്ടാകും.
ഇരുവരും ഉടൻ തന്നെ ടീമിനൊപ്പം ചേരും. നെറ്റ്സിൽ ഇന്ത്യൻ ബാറ്റർമാർക്കതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ നബിക്ക് ഉടൻ തന്നെ ഇന്ത്യൻ ടീമിൽ എത്താം എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈ വർഷത്തെ രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് അക്വിബ് നബി. 60 വിക്കറ്റ് വീഴ്ത്തി അക്വിബ് ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates