അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന്

ആഷസ് രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4 മുതല്‍ 8 വരെ
Pat Cummins and Josh Hazlewood during the match
പാറ്റ് കമ്മിൻസും ജോഷ് ഹെയ്സൽവുഡും, Ashesx
Updated on
1 min read

ഗാബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സഹ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിച്ചേക്കും. ഗാബയില്‍ പകല്‍ രാത്രി മത്സരമായി അരങ്ങേറുന്ന പിങ്ക് ബോള്‍ പോരാട്ടമാണ് രണ്ടാം ടെസ്റ്റ്. പെര്‍ത്തില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ ഇരുവരും കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4 മുതല്‍ എട്ട് വരെ ഗാബയില്‍ അരങ്ങേറും.

പരിക്കു മാറി ഇരുവരും പരിശീലനത്തിനിറങ്ങിയത് ഓസ്‌ട്രേലിയയെ ഹാപ്പിയാക്കുന്നു. എന്നാല്‍ ചങ്കിടിപ്പ് ഇംഗ്ലണ്ടിനാണ്. ആദ്യ ടെസ്റ്റില്‍ മികച്ച കളി പുറത്തെടുത്തിട്ടും രണ്ടാം ഇന്നിങ്‌സില്‍ മത്സരം കൈവിടേണ്ടി വന്നത് ഇംഗ്ലണ്ടിനു ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ല. നെറ്റ്‌സില്‍ റെഡ് ബോളിലാണ് ഹെയ്‌സല്‍വുഡ് പന്തെറിഞ്ഞതെങ്കില്‍ കമ്മിന്‍സ് പിങ്ക് പന്തില്‍ തന്നെയാണ് പരിശീലനം നടത്തിയത്.

Pat Cummins and Josh Hazlewood during the match
സഹ താരവുമായി കൈയാങ്കളി, ചുവപ്പ് കാര്‍ഡ്, 13ാം മിനിറ്റ് മുതല്‍ എവര്‍ട്ടന്‍ 10 പേര്‍; എന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റു!

കമ്മിന്‍സിനു പുറത്തിനേറ്റ പരിക്കാണ് വില്ലനായത്. ഹെയ്‌സല്‍വുഡിനു കാലിനാണു പരിക്ക്. ആദ്യ ടെസ്റ്റില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസീസ് ടീമിനെ നയിച്ചത്.

ആദ്യ ടെസ്റ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയെ അഭിമുഖീകരിച്ചിട്ടും ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ കരുത്തോടെ തിരിച്ചെത്തി തങ്ങളുടെ അപ്രമാദിത്വം വ്യക്തമാക്കിയിരുന്നു. ലീഡ് വഴങ്ങിയിട്ടും ട്രാവിസ് ഹെഡ് നേടിയ സെഞ്ച്വറി ബലത്തില്‍ ഓസീസ് ത്രില്ലര്‍ വിജയമാണ് ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കിയത്.

Pat Cummins and Josh Hazlewood during the match
ജഡേജയുടെ ഇരട്ട പ്രഹരം; 3 വിക്കറ്റുകള്‍ നഷ്ടം, 100 കടന്ന് പ്രോട്ടീസ്
Summary

Ashes: Josh Hazlewood and Pat Cummins took part in a crucial training session in Sydney.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com