ഓസ്‌ട്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സൗദിയില്‍?

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണു ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്നു പിന്‍വാങ്ങുന്നതെന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിച്ചു
ഫോട്ടോ-ഫിഫ വേള്‍ഡ് കപ്പ് ഫെയ്‌സ്ബുക്ക്
ഫോട്ടോ-ഫിഫ വേള്‍ഡ് കപ്പ് ഫെയ്‌സ്ബുക്ക്
Updated on
1 min read

2034 ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകാന്‍ സാധ്യത. ലോകകപ്പ് വേദിക്കായി മത്സരിച്ചിരുന്ന ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. ടൂര്‍ണമെന്റ് നടത്തുന്നതില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സൗദിയെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി ആയിരുന്നു. 

ഇന്തോനേഷ്യയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യം മലേഷ്യയ്ക്കും സിംഗപ്പൂരിനുമൊപ്പം ഓസ്‌ട്രേലിയയുമായി സംയുക്ത ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ സൗദി അറേബ്യയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി. 

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണു ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്നു പിന്‍വാങ്ങുന്നതെന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിച്ചു. 2029 ക്ലബ് ലോകകപ്പിനും 2026 ലെ വനിതാ ഏഷ്യന്‍ കപ്പിനും ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയ ശ്രമിച്ചേക്കും. 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള വനിതാ അന്താരാഷ്ട്ര മത്സരമായ എഎഫ്‌സി വിമന്‍സ് ഏഷ്യന്‍ കപ്പ് 2026 ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ ശക്തമായ നിലയിലാണെന്ന് വിശ്വസിക്കുന്നു, തുടര്‍ന്ന് 2029 ഫിഫ ക്ലബ് ലോകകപ്പിനായി ലോക ഫുട്‌ബോളിലെ മികച്ച ടീമുകളെ സ്വാഗതം ചെയ്യുന്നു,' എഫ്എ പ്രസ്താവനയില്‍ പറഞ്ഞു.

ജൂലൈയിലും ഓഗസ്റ്റിലും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്ന് വനിതാ ലോകകപ്പ് സംഘടിപ്പിച്ചിരുന്നു. 2032 സമ്മര്‍ ഗെയിംസ് അരങ്ങേറുമ്പോള്‍, ക്വീന്‍സ്‌ലന്‍ഡ് സംസ്ഥാനമായ ബ്രിസ്‌ബേന്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമായി മാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com