

ഗുവാഹത്തി: ഐപിഎൽ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബിസിസിഐ. ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) അന്വേഷണം നടത്തുക. തുടർന്ന് റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ നടപടിയെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കി.
“ ബിന്ദർ പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ (PMOA) പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ട്. മത്സരത്തിനിടെ ഡഗൗട്ടിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'' ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവാകാം. എന്നാൽ നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകും. താക്കിതോ, സസ്പെൻഷനോ ആയിരിക്കും ശിക്ഷ. അത് മാച്ച് റഫറിയുടെയും ആന്റി-കറപ്ഷൻ യൂണിറ്റിന്റെ റിപ്പോർട്ടിൻെറയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ആർസിബിയ്ക്ക് എതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. മത്സരത്തിന്റെ 11-ാം ഓവറിനിടെയാണ് സംഭവം നടന്നത്.
രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിയോടൊപ്പം ഡഗൗട്ടിൽ ഇരിക്കുക ആയിരുന്നു ടീം മാനേജർ റോമി ബിന്ദർ. ഈ സമയത്താണ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് റോമി ബിന്ദർ ഉപയോഗിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates