

മുംബൈ: ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി അരങ്ങേറുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബര്‍ മൂന്നിനു പ്രഖ്യാപിക്കും. ഇന്ത്യയാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.
15 അംഗ ടീമിനെയാണ് ഞായറാഴ്ച പ്രഖ്യാപിക്കുന്നത്. ഏഷ്യാ കപ്പ് പോരാട്ടം നടക്കുന്നതിനിടെയാണ് ടീം പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക് ബസ്റ്റര്‍ മത്സരം രണ്ടിനു അരങ്ങേറും. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് പോരാട്ടം. തൊട്ടു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ അറിയാം.
ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഏഷ്യാ കപ്പിനു പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയയുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയാണ് ഈ പോരാട്ടം എന്നതും ശ്രദ്ധേയമാണ്.
15 അംഗ ടീമിനെ പ്രഖ്യാപിച്ചാലും ഏഷ്യാ കപ്പിലും ഓസീസിനെതിരായ പോരാട്ടത്തിലും തിളങ്ങുന്നവര്‍ക്ക് ലോകകപ്പ് ടീമിലേക്ക് വിളി വരാമെന്നു ചുരുക്കം. ലോകകപ്പ് തുടങ്ങുന്നതിനു ഏഴ് ദിവസം മുന്‍പ് വരെ ടീമില്‍ മാറ്റം വരുത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമുള്ളതിനാല്‍ താരങ്ങള്‍ക്ക് പ്രതീക്ഷ കൈവിടാതെ ഇരിക്കാം.
മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്ന ഒരു കാര്യം. 20കാരനായ തിലക് വര്‍മ ഏഷ്യാ കപ്പിലെ സ്ഥാനം ലോകകപ്പിലേക്ക് നീട്ടുമോ, കാറപടകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിനു മുകളിലായി വിശ്രമിക്കുന്ന ഋഷഭ് പന്തിന്റെ തിരിച്ചു വരവ് തുടങ്ങി നിരവധി ശ്രദ്ധേയ കാര്യങ്ങളാണ് ടീം പ്രഖ്യാപനവുമായി നില്‍ക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates