ജസ്പ്രിത് ബുമ്ര/ എഎഫ്പി
ജസ്പ്രിത് ബുമ്ര/ എഎഫ്പി

ബുമ്രക്ക് ശസ്ത്രക്രിയ; ന്യൂസിലന്‍ഡിലേക്ക് പറക്കും

ബിസിസിഐ മെഡിക്കല്‍ സംഘവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മാനേജര്‍മാരും ചേര്‍ന്ന സംഘമാണ് താരത്തെ ശസ്ത്രക്രിയക്ക് അയക്കാന്‍ തീരുമാനിച്ചത്
Published on

മുംബൈ: പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ശസ്ത്രക്രിയ. പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി കളത്തിനു പുറത്തിരിക്കുകയാണ് ബുമ്ര. താരം ശസ്ത്രക്രിയക്കായി ന്യൂസിലന്‍ഡിലേക്ക് പറക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

ബിസിസിഐ മെഡിക്കല്‍ സംഘവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മാനേജര്‍മാരും ചേര്‍ന്ന സംഘമാണ് താരത്തെ ശസ്ത്രക്രിയക്ക് അയക്കാന്‍ തീരുമാനിച്ചത്. റോവന്‍ ഷൗട്ടനാണ് സര്‍ജന്‍. ഇംഗ്ലീഷ് താരം ജോഫ്രാ ആര്‍ച്ചര്‍ക്ക് പരിക്കേറ്റപ്പോള്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജനാണ് ഷൗട്ടന്‍. 

കഴിഞ്ഞ അഞ്ച് മാസമായി താരം കളത്തിന് പുറത്താണ്. പരിക്ക് ഗുരുതരമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി തീരുമാനം എടുത്ത് താരത്തെ ന്യൂസിലന്‍ഡിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഓക്ക്‌ലന്‍ഡില്‍ വച്ചായിരിക്കും ശസ്ത്രക്രിയ. 

പ്രശസ്ത ഓര്‍ത്തോ പീഡിയാക് സര്‍ജന്‍ ഗ്രഹാം ഇംഗ്ലിസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഷൗട്ടന്‍. കിവി ഇതിഹാസ പേസറും നിലവില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ടിന് ഷൗട്ടന്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ബുമ്ര മുംബൈ ഇന്ത്യന്‍സ് താരം കൂടിയായതും പെട്ടെന്നുള്ള തീരുമാനത്തില്‍ നിര്‍ണായകമായി. 

ബുമ്രക്ക് ഈ സീസണിലെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം പരിക്ക് പൂര്‍ണമായി ഭേദമാകാന്‍ 20-24 ആഴ്കള്‍ വേണ്ടി വരും. ഐപിഎല്ലിനൊപ്പം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയാല്‍ അതും താരത്തിന് നഷ്ടമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പോരാട്ടത്തിലാണ് ബുമ്ര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാമെന്ന പ്രതീക്ഷയിലാണ് ബുമ്ര.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com