'കളത്തിലിറങ്ങിയത് ലാലേട്ടന്‍ ആറ്റിറ്റ്യൂഡില്‍'; ഏത് റോളും ചെയ്യാന്‍ തയ്യാറെന്ന് സഞ്ജു

ഫൈനലില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നും സഞ്ജു പറഞ്ഞു.
Sanju Samson says he is ready to play in any position
സഞ്ജു സാംസണ്‍
Updated on
1 min read

ഷാര്‍ജ: ഏഷ്യ കപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ടീമിനായി ഏത് റോളും, പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഷാര്‍ജ സക്‌സസ് പോയന്റ് കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ സഞ്ജു മാധ്യമങ്ങളോട് സഞ്ജു പറഞ്ഞു.

Sanju Samson says he is ready to play in any position
ചവറ്റുകുട്ടയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചു; അനാഥയായ ഇന്ത്യന്‍ പെണ്‍കുട്ടി ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍, ജീവിതം മാറിമറിഞ്ഞ കഥ

ഫൈനലിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഫൈനലില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നും സഞ്ജു പറഞ്ഞു.

ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ ചെയ്യുക എന്നതാണ് പ്രധാനം. ഇത് മനസ്സില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു പറഞ്ഞു.

Sanju Samson says he is ready to play in any position
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇടം കിട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന് ഇടം കിട്ടിയാല്‍ സന്തോഷമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഏഷ്യാ കപ്പ് ഫൈനലില്‍ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു തിലക് വര്‍മക്കൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി സഞ്ജു അവസരം നന്നായി വിനിയോഗിച്ചിരുന്നു.

Summary

Sanju Samson after Asia Cup, says he is ready to play in any position

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com