ലണ്ടന്‍: ഇന്ത്യ- ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രസംകൊല്ലിയായി മഴ തുടരുന്നു. ഒന്നാം ദിനത്തില്‍ ടോസ് ചെയ്യാനടക്കം കഴിയാതെ ഒരു പന്ത് പോലും എറിയാതെ ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സമാനമായി നാലാം ദിവസമായ ഇന്നും മഴ തുടര്‍ന്നതോടെ ഒരു പന്ത് പോലും എറിയാതെ ഈ ദിവസത്തെ കളിയും ഉപേക്ഷിച്ചു.
നിലവില്‍ ഇപ്പോള്‍ രണ്ട് ദിവസത്തെ കളിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. റിസര്‍വ് ദിവസമുണ്ടെങ്കിലും ഇരു ടീമുകളേയും മിക്കവാറും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
നേരത്തെ ആദ്യ ദിവസം പൂര്‍ണമായും മഴ കവര്‍ന്നപ്പോള്‍ രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം കളി 64.4 ഓവര്‍ എറിഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഇന്നലെ മത്സരത്തിന്റെ മൂന്നാം ദിവസം 75ന് മേലെ ഓവറുകളാണ് എറിയാനായത്.
മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്തായി. ഇന്നലെ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.
49 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ്? ഇന്ത്യയുടെ ടോപ്? സ്‌കോറര്‍?. 117 പന്തുകളില്‍ അഞ്ചു ഫോറടങ്ങിയതാണ് രഹാനെയുടെ ഇന്നിങ്‌സ്. വിരാട്? കോഹ്?ലി 44റണ്‍സും രവിചന്ദ്രന്‍ അശ്വിന്‍ 22റണ്‍സും എടുത്തു.
ഒന്നാം ഇന്നിങ്സ് ബാറ്റ് വീശുന്ന ന്യൂസിലന്‍ഡിന് ടോം ലാതം (30), ഡെവോണ്‍ കോണ്‍വെ (54) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 12 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും രണ്ണൊന്നുമെടുക്കാതെ വെറ്ററന്‍ താരം റോസ് ടെയ്ലറുമാണ് ക്രീസില്‍. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ കിവികള്‍ക്ക് 116 റണ്‍സ് കൂടി വേണം. കിവീസിന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ ഇന്ത്യയുടെ ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ പങ്കിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates