തകര്‍പ്പന്‍ ശതകവുമായി ഡെവോണ്‍ കോണ്‍വെ; പാകിസ്ഥാനെതിരെ ഗംഭീരമായി തുടങ്ങി ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ പാകിസ്ഥാന് 134 റണ്‍സ് വരെ കാക്കേണ്ടി വന്നു
ഡെവോണ്‍ കോണ്‍വെ/ പിടിഐ
ഡെവോണ്‍ കോണ്‍വെ/ പിടിഐ
Updated on
1 min read

കറാച്ചി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുകയാണ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന കരുത്തുറ്റ നിലയില്‍ അവര്‍ മുന്നേറുന്നു. 

ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ പാകിസ്ഥാന് 134 റണ്‍സ് വരെ കാക്കേണ്ടി വന്നു. രണ്ടാം വിക്കറ്റ് വീണത് 234 റണ്‍സില്‍. തൊട്ടു പിന്നാലെ മൂന്നാം വിക്കറ്റും അവര്‍ വീഴ്ത്തി. 

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ സെഞ്ച്വറിയുമായി തിളങ്ങി. 191 പന്തുകള്‍ നേരിട്ട് 16 ഫോറുകളും ഒരു സിക്‌സും സഹിതം കോണ്‍വെ 122 റണ്‍സുമായി പുറത്തായി. കരിയറിലെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് കറാച്ചിയില്‍ താരം അടിച്ചെടുത്തത്. 

36 റണ്‍സുമായി മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ മികച്ച രീതിയില്‍ മുന്നേറവെ പുറത്തായി. നേരത്തെ 71 റണ്‍സെടുത്ത മറ്റൊരു ഓപ്പണര്‍ ടോ ലാതത്തിന്റെ വിക്കറ്റാണ് കിവീസിന് ആദ്യം നഷ്ടമായത്. 

ഒന്നാം വിക്കറ്റില്‍ ലാതം- കോണ്‍വെ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 134 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ കെയ്ന്‍ വില്ല്യംസിനെ കൂട്ടുപിടിച്ചും കോണ്‍വെ സെഞ്ച്വറി കൂട്ട് ഉയര്‍ത്തി. 

പാക് ബൗളര്‍ നസീം ഷാ, ആഘ സൽമാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോം ലാതത്തിനെ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി. കെയ്ന്‍ വില്ല്യംസിനെ താരം സര്‍ഫ്രാസ് അഹമ്മദിന്റെ കൈകളിലെത്തിച്ചു. സെഞ്ച്വറി നേടിയ കോണ്‍വെയെ ആഘ സല്‍മാനാണ് മടക്കിയത്. താരവും വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന് പിടി നല്‍കിയാണ് മടങ്ങിയത്. മൂന്ന് റൺസെടുത്ത ഡാരിൽ മിച്ചലിനെയും ആഘ സൽമാൻ മടക്കി. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം സമനിലയില്‍ അവസാനിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com