യഷ് റാത്തോഡ് 194 റണ്‍സ്; ദുലീപ് ട്രോഫി ഫൈനലിൽ കടിഞ്ഞാൺ വിടാതെ മധ്യ മേഖല

ദക്ഷിണ മേഖലയ്ക്കെതിരെ 511 റൺസ്
Yash Rathod celebrates after scoring 150 runs
യഷ് റാത്തോഡ് (Duleep Trophy)PTI
Updated on
1 min read

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ മധ്യ മേഖലയ്‌ക്കെതിരെ ദക്ഷിണ മേഖല പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 149 റണ്‍സില്‍ പുറത്തായ അവര്‍ രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെ ബാറ്റ് വീശുന്നു. മധ്യ മേഖല ഒന്നാം ഇന്നിങ്‌സില്‍ 511 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 362 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണ മേഖല മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍. രണ്ട് ദിനവും 8 വിക്കറ്റും ശേഷിക്കേ മധ്യ മേഖലയുടെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനി 233 റണ്‍സ് കൂടി വേണം.

37 റണ്‍സുമായി രവിചന്ദ്രന്‍ സ്മരനും 26 റണ്‍സുമായി റിക്കി ഭുയിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ തന്മയ് അഗര്‍വാള്‍ (26), മോഹിത് കാലെ (38) എന്നിവര്‍ മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. എന്നാല്‍ 14 റണ്‍സിനിടെ ഇരുവരും മടങ്ങി. സ്‌കോര്‍ 62ല്‍ എത്തിയപ്പോള്‍ മോഹിതാണ് ആദ്യം പുറത്തായത്. 76ല്‍ എത്തിയപ്പോള്‍ തന്മയും കൂടാരം കയറി.

നേരത്തെ 5 വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയിലാണ് മധ്യ മേഖല ബാറ്റിങ് പുനരാരംഭിച്ചത്. യഷ് റാത്തോഡിന് ഇരട്ട ശതകം 6 റണ്‍സില്‍ നഷ്ടമായത് മാത്രമാണ് അവരെ നിരാശപ്പെടുത്തിയത്. താരം 194 റണ്‍സെടുത്തു. 17 ഫോറും 2 സിക്‌സും സഹിതമാണ് ഇന്നിങ്‌സ്.

Yash Rathod celebrates after scoring 150 runs
സാൾട്ട്, ബട്‍ലർ 'തല്ലുമാല', ടി20യില്‍ 300 അടിച്ച് ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ മാജിക്ക്! റെക്കോര്‍ഡുകളുടെ പെരുമഴ

ക്യാപ്റ്റന്‍ രജത് പടിദാറും മധ്യ മേഖലയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. പടിദാര്‍ 115 പന്തില്‍ 2 സിക്സും 12 ഫോറും സഹിതം 101 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ ഡാനിഷ് മലെവാര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 53 റണ്‍സുമായി മടങ്ങി. മധ്യനിര താരം സരന്‍ഷ് ജയ്‌നും അര്‍ധ സെഞ്ച്വറിയടിച്ച് ടീം സ്‌കോര്‍ 500 കടത്തുന്നതില്‍ നിര്‍ണായകമായി. താരം 67 റണ്‍സെടുത്തു.

ദക്ഷിണ മേഖലയ്ക്കായി ഗുര്‍ജപനീത് സിങ്, അങ്കിത് ശര്‍മ എന്നിവര്‍ 4 വിക്കറ്റെടുത്തു. മലയാളി താരം എംഡി നിധീഷ്, വാസുകി കൗശിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Yash Rathod celebrates after scoring 150 runs
'റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കില്‍ ഗ്രൗണ്ടിലൂടെ നഗ്‌നനായി നടക്കും'; ഹെയ്ഡന്റെ വെല്ലുവിളിയില്‍ പ്രതികരിച്ച് മകള്‍

ആദ്യ ദിനത്തില്‍ 5 വിക്കറ്റെടുത്ത സരന്‍ഷ് ജയ്ന്‍, 4 വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ എന്നിവരുടെ മിന്നും ബൗളിങാണ് ദക്ഷിണ മേഖലയെ തകര്‍ത്തത്. ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ദക്ഷിണ മേഖലയുടെ ടോപ് സ്‌കോറര്‍. താരം റണ്ണൗട്ടായി മടങ്ങി.

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ദക്ഷിണ മേഖല ക്യാപ്റ്റന്‍. താരത്തിനു പക്ഷേ തിളങ്ങാനായില്ല. 4 റണ്‍സുമായി അസ്ഹറുദ്ദീന്‍ മടങ്ങി. മറ്റൊരു മലയാളി താരം സല്‍മാന്‍ നിസാര്‍ 24 റണ്‍സ് കണ്ടെത്തി. അങ്കിത് ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരു താരം.

Summary

Duleep Trophy: Rajat Patidar, Yash Rathod shine as Central Zone takes commanding lead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com