റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം

ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 42 പന്തിൽ നിന്ന് 76 റൺസ് ആണ് താരം നേടിയത്.
T20 World cup
England Fall Short as West Indies Keep Super 8 Dreams Alive@iccc
Updated on
1 min read

മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 30 റണ്‍സിന് മുന്‍ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഫിലീഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ട് ആയി. ഇതോടെ സൂപ്പര്‍ 8 പ്രതീക്ഷകൾ വെസ്റ്റ് ഇൻഡീസ് സജീവമാക്കി.

T20 World cup
ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ?

ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 42 പന്തിൽ നിന്ന് 76 റൺസ് ആണ് താരം നേടിയത്. റോസ്‌റ്റോൺ ചേസ് 34 റൺസും ജേസൺ ഹോൾഡർ 17 പന്തിൽ നിന്ന് നേടിയ 33 റൺസുമാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജാമി ഓവർടോണും രണ്ട വിക്കറ്റ് വീതം വീഴ്ത്തി.

T20 World cup
ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന്‍ താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

197 റൺ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റർമാരായ ഫിൽ സാൾട്ട് 30 റൺസും ജോസ് ബട്ട്ലർ 14 പന്തിൽ 21 റൺസെടുത്തും പുറത്തായി. മൂന്നാമനായി കളത്തിലിറങ്ങിയ ജേക്കബ് ബെഥേൽ 23 പന്തിൽ 33 റൺസും നേടി. എന്നാൽ മധ്യനിരയിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി.

T20 World cup
ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക

വാലറ്റക്കരെ കൂട്ടുപിടിച്ചു സാം കറന്‍  (30 പന്തിൽ 43 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടവും പാഴായി. ഒടുവിൽ 166 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുക ആയിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഗുടകേഷ് മോടി . മൂന്ന് വിക്കറ്റും റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

Summary

West Indies Beat England by 30 Runs to Boost Super 8 Hopes in T20 World Cu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com