ഫൈനലാണോ സ്‌പെയിന്‍ കപ്പടിച്ചിരിക്കും! ഇംഗ്ലണ്ടിന് 58 കപ്പില്ലാ വര്‍ഷങ്ങള്‍

ചില യൂറോ കണക്കുകള്‍
Yamal sets Euro record
യൂറോ കപ്പുമായി ലമിന്‍ യമാല്‍എപി
Updated on
2 min read

4- നാലാം യൂറോ കപ്പ് നേടിയതോടെ ഏറ്റവും കൂടുതല്‍ തവണ യൂറോ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായി സ്‌പെയിന്‍ മാറി. അഞ്ചാം ഫൈനലിലാണ് അവരുടെ നാലാം കിരീടം. 1964, 2008, 2012 വര്‍ഷങ്ങളിലും സ്പാനിഷ് സംഘം ജേതാക്കളായി.

മാത്രമല്ല 1984ല്‍ അവര്‍ യൂറോ ഫൈനല്‍ കളിച്ചിരുന്നു. അന്ന് ഫ്രാന്‍സിനോടു തോറ്റു. പിന്നീട് ഈ യൂറോയടക്കം നാല് മേജര്‍ ടൂര്‍ണമെന്റ് ഫൈനലുകള്‍ കളിച്ച സ്‌പെയിന്‍ നാല് തവണയും കിരീടം നേടി. 2008 യൂറോ, 2010 ലോകകപ്പ്, 2012, 2024 യൂറോ കിരീടങ്ങള്‍.

1- യൂറോ കപ്പില്‍ തുടരെ രണ്ട് തവണ ഫൈനലില്‍ പരാജയപ്പെടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2020ല്‍ ഫൈനലിലെത്തിയ അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോടു പരാജയപ്പെട്ടു.

58- ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്‌നത്തിനു അമ്പതാണ്ടിന്റെ കാത്തിരിപ്പുണ്ട്. കൃത്യം പറഞ്ഞാല്‍ 58 വര്‍ഷങ്ങള്‍. 1966ല്‍ ആദ്യമായും അവസാനമായും ലോകകപ്പ് നേടിയ ശേഷം അവര്‍ക്ക് ഒരു കിരീടവുമില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കിരീട കാത്തിരിപ്പും ഇതുതന്നെ. നേരത്തെ 29 വര്‍ഷം ഇറ്റലി (1938 ലോകകപ്പ് നേട്ടം, അടുത്ത കിരീടം 1968 യൂറോ), 27 വര്‍ഷം അര്‍ജന്റീന (1993ല്‍ കോപ്പ നേടിയ ശേഷം അടുത്ത കിരീടം 2021ലെ കോപ്പ) ടീമുകളാണ് നേരത്തെ സമാന കാത്തിരുന്ന ടീം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

7- തുടരെ ഏഴ് മത്സരങ്ങള്‍ വിജയിച്ചാണ് സ്‌പെയിന്‍ ഇത്തവണ യൂറോ ഉയര്‍ത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി സ്‌പെയിന്‍ മാറുകയും ചെയ്തു.

ഒരു മേജര്‍ ടൂര്‍ണമെന്റില്‍ തുടരെ ഏഴ് വിജയങ്ങള്‍ പിടിക്കുന്ന ടീമുകളുടെ നേട്ടപ്പട്ടികയില്‍ ഇറ്റലിക്കൊപ്പമെത്താനും അവര്‍ക്കായി. 1934- 38 ലോകകപ്പുകളിലായി തുടരെ ഏഴ് മത്സരങ്ങള്‍ വിജയിച്ചാണ് ഇറ്റിലുയുടെ നേട്ടം. യൂറോപിനു പുറത്ത് ഈ നേട്ടം 2002ലെ ലോകകപ്പില്‍ 7 വിജയങ്ങളുമായി കിരീടം നേടി ബ്രസീല്‍ സാധ്യമാക്കിയിട്ടുണ്ട്. 2019ല്‍ വനിതാ ലോകകപ്പ് കിരീടം നേടുമ്പോള്‍ അമേരിക്കയും സമാന റെക്കോര്‍ഡിട്ടാണ് മുന്നേറിയത്.

15- ഒരു യൂറോ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീമായി സ്‌പെയിന്‍ മാറി. ഇത്തവണ അവര്‍ 15 ഗോളുകള്‍ എതിരാളിയുടെ വലയലിട്ടു. 1984ല്‍ ഫ്രാന്‍സ് സ്ഥാപിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്.

12- കപ്പടിച്ചതിനു പിന്നാലെ റയല്‍ മാഡ്രിഡ് താരങ്ങളായ ഡാനി കാര്‍വഹാലും നാച്ചോയും മറ്റൊരു നേട്ടവും സ്വന്തമാക്കി. ഒരേ വര്‍ഷം യൂവേഫ ചാമ്പ്യന്‍സ് ലീഗും യുവേഫ യൂറോ കപ്പും നേടുന്ന 11, 12 താരങ്ങളായി ഇരുവരും മാറി. നേരത്തെ സമാന രീതിയില്‍ തിളങ്ങിയത് 10 താരങ്ങള്‍.

1- യൂറോ കപ്പിന്റെ ഒറ്റ എഡിഷനില്‍ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ പോരാട്ടങ്ങളില്‍ തുടരെ ഗോളടിക്കാന്‍ അവസാന ഒരുക്കുന്ന ആദ്യ താരമെന്ന അനുപമ നേട്ടം 17കാരന്‍ വണ്ടര്‍ കിഡ് ലമിന്‍ യമാലിനു.

Yamal sets Euro record
'45 കിരീടങ്ങള്‍'- കാലം അടയാളപ്പെടുത്തിയ മാന്ത്രികത! മെസിക്ക് റെക്കോര്‍ഡ്

ഒരു ലോകകപ്പ് അല്ലെങ്കില്‍ മേജര്‍ പോരാട്ടത്തിന്റെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി യമാലിനു. ഫൈനലിനു ഇറങ്ങുമ്പോള്‍ യമാലിന്റെ പ്രായം 17 വയസും 1 ദിവസവും. ബ്രസീലിയന്‍ ഇതിഹാസം പെലെയെ താരം പിന്തള്ളി. 1958ല്‍ ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരെ കളിക്കുമ്പോള്‍ പെലെയ്ക്ക് പ്രായം 17 വയസും 249 ദിവസങ്ങളും.

2- മികേല്‍ ഒയര്‍സവല്‍ 86ാം മിനിറ്റില്‍ നേടിയ ഗോളിലാണ് സ്‌പെയിന്‍ ജയം ഉറപ്പിക്കുന്നത്. യൂറോ ഫൈനലില്‍ ഇത്തരത്തില്‍ അവസാന ഘട്ടത്തില്‍ ഗോളടിച്ചു ടീം ജയിക്കുന്നത് ഇത് രണ്ടാം തവണ മാത്രം. 1980 വെസ്റ്റ് ജര്‍മനിയാണ് അധിക സമയത്തേക്ക് മത്സരം നീട്ടാതെ അവസാന ഘട്ടത്തില്‍ ഗോളടിച്ച് ജയിച്ചത്. ഹോസ്റ്റ് ഹ്യുബെഷാണ് സ്‌കോറര്‍.

1- സ്‌പെയിനിന്റെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകള്‍ക്കൊപ്പം യൂറോ കിരീടങ്ങള്‍ സ്വന്തമാക്കിയ പരിശീലകനാണ് ലുയീസ് ഡെലഫൗണ്ടെ. സീനിയര്‍ തലത്തിലും കിരീടം സമ്മാനിച്ചതോടെ മൂന്ന് വിഭാഗത്തിലും യൂറോപ്യന്‍ കിരീടം നേടുന്ന ആദ്യ പരിശീലകനായി ഡെല്‍ഫൗണ്ടെ മാറി.

5- ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ അഞ്ചാം മേജര്‍ ടൂര്‍ണമെന്റ് ഫൈനലാണിത്. ഇംഗ്ലണ്ട്, ക്ലബ് പോരാട്ടങ്ങളില്‍ പക്ഷേ അഞ്ച് തവണയും കിരീടമില്ല.

Yamal sets Euro record
മാര്‍ഷ് തന്നെ ക്യാപ്റ്റന്‍, കമ്മിന്‍സിന് വിശ്രമം; യുകെ പര്യടനത്തിനുള്ള ഓസീസ് ടീം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com