'ടോസിന്റേയോ പിച്ചിന്റേയോ അല്ല, പിഴച്ചത് ഞങ്ങള്‍ക്കാണ്'; ടീമിനെ കുറ്റപ്പെടുത്തി സംഗക്കാര

പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതിന് ടീം അംഗങ്ങളെ കുറ്റപ്പെടുത്തി  കുമാര്‍ സംഗക്കാര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ഐപിഎല്ലിലെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതിന് ടീം അംഗങ്ങളെ കുറ്റപ്പെടുത്തി രാജസ്ഥാന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര. പിച്ചിന്റേയോ ടോസിന്റേയോ പ്രശ്‌നമല്ലെന്നും പിഴവ് പറ്റിയത് തങ്ങള്‍ക്കാണെന്നും സംഗക്കാര പറഞ്ഞു. 

പവര്‍പ്ലേയില്‍ 42-1 എന്ന നിലയിലായിരുന്നു ഞങ്ങള്‍. അത് പോലെ തന്നെ 13-14 ഓവര്‍ വരെ ഏഴ് വിക്കറ്റ് എങ്കിലും കയ്യില്‍ വെച്ച് മുന്‍പോട്ട് പോവാനായിരുന്നു പ്ലാന്‍. എന്നാല്‍ സാഹചര്യത്തോട് ഇണങ്ങാനായില്ല. മുംബൈ വളരെ നന്നായി പന്തെറിഞ്ഞു. വിക്കറ്റുകള്‍ ഒരുപാട് നഷ്ടമായതോടെ ഒരു ഘട്ടത്തിലും ആക്രമിച്ച് കളിക്കാന്‍ നമുക്കായില്ല. പിച്ചിനേക്കാളും ടോസിനേക്കാളും പിഴവ് പറ്റിയത് നമുക്കാണ്, സംഗക്കാര പറഞ്ഞു. 

ഷാര്‍ജയിലേത് പോലുള്ള പിച്ചുകള്‍ ബാറ്ററുടെ ഫ്‌ളെക്‌സിബിളിറ്റിയും മനസും ടെസ്റ്റ് ചെയ്യുന്നതാണ്. ട്വന്റി20ക്ക് ഇണങ്ങുന്ന പിച്ച് അല്ല ഇത്. ഇങ്ങനെ ഒരു പിച്ചില്‍ കളിക്കുന്നതും ഒരനുഭവമാണ്. ട്വന്റി20 ലോകകപ്പിനായി ഈ പിച്ചുകള്‍ എങ്ങനെ എത്തുമെന്ന് കാത്തിരുന്ന് കാണാമെന്നും സംഗക്കാര പറഞ്ഞു. 

90 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സ് അവസാനിച്ചത്. യശസ്വിയും ലൂയിസും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കം നല്‍കുമെന്ന സൂചന നല്‍കി തുടങ്ങിയെങ്കിലും അതിനായില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 90 റണ്‍സ് നേടിയത്. 8 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇഷാന്‍ കിഷന്റെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ മുംബൈ ജയം പിടിച്ചു. 

25 പന്തില്‍ നിന്ന് 5 ഫോറും മൂന്ന് സിക്‌സും പറത്തി അര്‍ധ ശതകം നേടി ഇഷാന്‍ പുറത്താവാതെ നിന്നു. വേഗത്തില്‍ വിജയ ലക്ഷ്യം മറികടക്കാന്‍ മുംബൈ സ്വീകരിച്ച രീതി തന്നെയാവും ആ സ്ഥാനത്ത് തങ്ങളായിരുന്നു എങ്കിലും സ്വീകരിക്കുക എന്ന് സംഗക്കാര പറഞ്ഞു. മികച്ച രീതിയില്‍ പന്തെറിയാനും ഞങ്ങള്‍ക്കായില്ല. ചെറിയ ടോട്ടല്‍ പിന്തുടരുമ്പോള്‍ മികച്ച പവര്‍പ്ലേ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാം എളുപ്പമാണ്, സംഗക്കാര പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com