

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇന്ന് ലോക ഫുട്ബോളിലെ തന്നെ രണ്ട് വമ്പന്മാർ നേർക്കുനേർ. നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിലാണ് ഫൈനൽ പോരാട്ടം. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഇറങ്ങുന്നത്. അതേ സമയം 2010-ന് ശേഷം രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്.
സെമിഫൈനലിൽ ഫ്രാൻസിനെ 2-0ന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. മറുവശത്ത് ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് അർജന്റീന കലാശപ്പോരിന് യോഗ്യത നേടിയത്. ലമിൻ യമാൽ, ദാനി ഒൽമോ, റോഡ്രി എന്നിവരുടെ മികവിൽ കുതിക്കുന്ന സ്പെയിനും, ലയണൽ മെസി, ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ കരുത്ത്.
മെസിയുടെ അവസാന ലോകകപ്പ് മത്സരമാകാൻ സാധ്യതയുള്ള ഈ ഫൈനൽ ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രതിരോധത്തിലും പന്തടക്കത്തിലും മികവ് തെളിയിച്ച സ്പെയിനും പരിചയസമ്പന്നരായ താരങ്ങളുടെ കരുത്തുള്ള അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ മികച്ച ഒരു മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates