വിവാദ ഗോള്‍ ആഘോഷം; മൂന്ന് സ്വിസ് താരങ്ങളുടെ ശിക്ഷ പിഴയില്‍ ഒതുക്കി ഫിഫ, കളിയില്‍ വിലക്കില്ല

അപകീര്‍ത്തികരവും പ്രകോപനപരവുമായ പെരുമാറ്റത്തിന്റെ പേരില്‍ ഷാക്കയും ഷാക്കയും പതിനായിരം സ്വിസ് ഫ്രാങ്ക് വീതവും ലിച്ചന്‍സ്‌റ്റെയ്‌നര്‍ അയ്യായിരം സ്വിസ് ഫ്രാങ്കുമാണ് പിഴ അടയ്‌ക്കേണ്ടത്
വിവാദ ഗോള്‍ ആഘോഷം; മൂന്ന് സ്വിസ് താരങ്ങളുടെ ശിക്ഷ പിഴയില്‍ ഒതുക്കി ഫിഫ, കളിയില്‍ വിലക്കില്ല
Updated on
1 min read

മോസ്‌കോ; സെര്‍ബിയയ്ക്ക് എതിരായ മത്സരത്തിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ആരാധകരുടെ വിവാദഗോള്‍ ആഘോഷത്തില്‍ ഫിഫ നടപടിയെടുത്തു. മൂന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ക്ക് ഫിഫ പിഴ ചുമത്തുകയും താക്കീത് ചെയ്യുകയും ചെയ്തു. ലഷെര്‍ദാന്‍ ഷാക്കിരി, ഗ്രാനിറ്റ് ഷാക്ക, ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലിച്ചന്‍സ്‌റ്റെയ്‌നര്‍ എന്നിവര്‍ക്കാണ് ഫിഫ പിഴയിട്ടത്. ഫിഫയുടെ പേരുമാറ്റച്ചട്ട പ്രകാരം രണ്ട് കളികളില്‍ വിലക്കു ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. 

അപകീര്‍ത്തികരവും പ്രകോപനപരവുമായ പെരുമാറ്റത്തിന്റെ പേരില്‍ ഷാക്കയും ഷാക്കയും പതിനായിരം സ്വിസ് ഫ്രാങ്ക് വീതവും ലിച്ചന്‍സ്‌റ്റെയ്‌നര്‍ അയ്യായിരം സ്വിസ് ഫ്രാങ്കുമാണ് പിഴ അടയ്‌ക്കേണ്ടത്. മൂവരെയും ഫിഫ താക്കീത് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ സ്വിസ് ആരാധകര്‍ ആരാധകര്‍ ഉണ്ടാക്കിയ ബഹളത്തിനും രാഷ്ടീയവും നിന്ദ്യവുമായ സന്ദേശങ്ങള്‍ കാണിച്ചതിനും സ്വിറ്റ്‌സര്‍ലന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷനേതിരേയും ഫിഫ പിഴ ഈടാക്കി. സെര്‍ബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ പരാതിയില്‍ ആയിരുന്നു നടപടി. 

സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ ഷാക്കയുടേയും ഷാക്കിരിയുടേയും ഗോളിന്റെ മികവിലായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം. ഗോളുകള്‍ നേടിയശേഷം കൈകള്‍ നെഞ്ചില്‍ പിണച്ചുവെച്ച് തള്ളവിരലുകള്‍ കൂട്ടിമുട്ടിച്ചായിരുന്നു ഇരുവരുടെയും ഗോള്‍ ആഘോഷം. അല്‍ബേനിയന്‍ ദേശീയ പതാകയിലെ ഇരട്ടത്തലയുള്ള കഴുകന്‍മാരെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ചിഹ്നം. സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് കൊസോവ. അതുകൊണ്ട് തന്നെ ഇവരുടെ ആഘോഷം വലിയ വിവാദമായി. ഇതിനെതിരേ സെര്‍ബിയ ഫിഫയ്ക്ക് പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com