40 റണ്‍സിനിടെ നിലംപൊത്തിയത് അഞ്ച് വിക്കറ്റുകള്‍; 100 കടന്ന് ഇംഗ്ലണ്ട്

നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 30 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും 13 റണ്‍സുമായി മൊയീന്‍ അലിയും ക്രീസില്‍. 
റൂട്ടിന്റെ റണ്ണൗട്ട്/ പിടിഐ
റൂട്ടിന്റെ റണ്ണൗട്ട്/ പിടിഐ
Updated on
1 min read

ബംഗളൂരു: ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വെട്ടിലാക്കി ലങ്കന്‍ ബൗളര്‍മാര്‍. ഇംഗ്ലണ്ടിന്റെ അഞ്ച മുന്‍നിര വിക്കറ്റുകള്‍ ലങ്ക വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് കിട്ടിയത്. 

നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 30 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും 13 റണ്‍സുമായി മൊയീന്‍ അലിയും ക്രീസില്‍. 

വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെന്ന നിലയില്‍ കരുത്തോടെ മുന്നേറുകയായിരുന്നു അവര്‍. പിന്നീട് ബോര്‍ഡില്‍ 40 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ, ഡോവിഡ് മാലന്‍, ജോ റൂട്ട്, ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 

25 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 28 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ ഡേവിഡ് മാലനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. താരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് മടക്കിയത്. 

പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ട് റണ്ണൗട്ടായി. താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്. 

മികച്ച ബാറ്റിങുമായി മുന്നോട്ടു പോയ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റാണ് അവര്‍ മൂന്നാമതായി നഷ്ടമായത്. താരം 31 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 30 റണ്‍സെടുത്തു. കസുന്‍ രജിതയാണ് ബെയര്‍സ്‌റ്റോയുടെ വിക്കറ്റെടുത്തത്.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോസ് ബടലര്‍ ഒരിക്കല്‍ കൂടി പരാജയമായി. താരം എട്ട് റണ്‍സില്‍ നില്‍ക്കെ ലഹിരു കുമാരയാണ് മടക്കിയത്. 

ലിയാം ലിവിങ്സ്റ്റനേയും കുമാര തന്നെ മടക്കി. താരം ഒരു റണ്‍ മാത്രമാണ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com