

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങിയതോടെ അവർ ലോകകപ്പിൽ നിന്നു പുറത്ത്. ഇതോടെ സെമി ചിത്രവും തെളിഞ്ഞു. നാലാം സ്ഥാനക്കാരായി ന്യൂസിലൻഡ് ഉറപ്പിച്ചതോടെയാണ് സെമി പോരാട്ടത്തിനു അരങ്ങൊരുങ്ങിയത്.
ഈ മാസം 15, 16 തീയതികളിലാണ് സെമി പോരാട്ടം. ആദ്യ കളിയില്‍ ഇന്ത്യ- ന്യൂസിലന്‍ഡ്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ. ഒന്നാം സെമി വാംഖഡെയിലും രണ്ടാം സെമി ഈഡന്‍ ഗാര്‍ഡന്‍സിലും അരങ്ങേറും. ഫൈനൽ ഈ മാസം 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ.
ഇംഗ്ലണ്ട് 337 റൺസാണ് 50 ഓവറിൽ അടിച്ചത്. സെമി ഉറപ്പിക്കാൻ പാകിസ്ഥാന് ലക്ഷ്യം 6.4 ഓവറിൽ മറികടക്കണം. ഇത് അസാധ്യമായതോടെയാണ് അവരുടെ പ്രതീക്ഷകൾ അവസാനിച്ചത്.
ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം 2019ലെ ആവർത്തനമാണ്. അന്ന് ഇന്ത്യയെ വീഴ്ത്തി കിവികൾ ഫൈനലിലേക്ക് പറന്നിരുന്നു. ആ തോൽവിക്ക് പകരം ചോദിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates