തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി ക്വിന്റന്‍ ഡി കോക്ക്; മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക

108 റണ്‍സില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്
ക്വിന്റന്‍ ഡി കോക്ക്/ പിടിഐ
ക്വിന്റന്‍ ഡി കോക്ക്/ പിടിഐ
Updated on
1 min read

ലഖ്‌നൗ: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറിയടിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക്. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ താരം 90 പന്തിലാണ് ശതകം നേടിയത്. നേരത്തെ ആദ്യ മത്സരത്തിലും താരം ശതകം നേടിയിരുന്നു. 

102 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം 108 റണ്‍സുമായി താരം ബാറ്റിങ് തുടരുന്നു. 33 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. 

108 റണ്‍സില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് താരം മടങ്ങിയത്. പിന്നാലെ 30 പന്തില്‍ 26 റണ്‍സുമായി വാന്‍ ഡെര്‍ ഡുസനും പുറത്തായി. 

നിലവില്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം എയ്ഡന്‍ മാര്‍ക്രമാണ് ക്രീസില്‍. താരം 11 റണ്‍സാണ് എടുത്തത്. 

ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാര്‍ 108 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഗ്ലെന്‍ മാക്‌സ്‌വെലാണ് ബവുമയെ മടക്കിയത്. ഡുസനെ ആദം സാംപയും പുറത്താക്കി.

ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്നു രണ്ട് മാറ്റവുമായാണ് ഓസീസ് ഇറങ്ങിയത്. കാമറോണ്‍ ഗ്രീന്‍, അലക്‌സ് കാരി എന്നിവര്‍ക്കു പകരം മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവര്‍ ടീമിലെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com