ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത്
ലോകകപ്പ് കിരീടവുമായി ഇംഗ്ലണ്ട് ടീം/ പിടിഐ
ലോകകപ്പ് കിരീടവുമായി ഇംഗ്ലണ്ട് ടീം/ പിടിഐ
Updated on
1 min read

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പിന് പിന്നാലെ, മികച്ച പ്രകടനം കാഴ്ചവെച്ച  താരങ്ങളെ അണിനിരത്തി ഐസിസി ടൂര്‍ണമെന്റ് ഇലവനെ പ്രഖ്യാപിച്ചു. ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ഫൈനല്‍ മത്സരത്തിനുശേഷമാണ് ടൂര്‍ണമെന്റ് ഇലവനെ പ്രഖ്യാപിച്ചത്.

വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവുമാണ് ടീമിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ലോകകിരീടം നേടിയ ഇംഗ്ലണ്ടിനെ നയിച്ച ജോസ് ബട്‌ലറാണ് ടൂര്‍ണമെന്റ് ഇലവന്റെയും നായകന്‍. ബട്‌ലറും ഇംഗ്ലണ്ടിന്റെ തന്നെ അലക്‌സ് ങെയ്ല്‍സുമാണ് ടൂര്‍ണമെന്റ് ഇലവന്റെ ഓപ്പണര്‍മാര്‍. 

വിരാട് കോഹ്‌ലി മൂന്നാമനായും സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തുമാണ്. 
ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് ആണ് അഞ്ചാം ബാറ്റര്‍. സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, പാകിസ്ഥാന്റെ ശതബ് ഖാന്‍, ഇംഗ്ലണ്ടിന്റെ സാം കറന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. 

ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്യെ, ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ്, പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി എന്നിവരാണ് പേസ് ബൗളര്‍മാര്‍. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത്.

ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ റിസര്‍വ് താരമായും തെരഞ്ഞെടുത്തു. മുന്‍ ക്രിക്കറ്റ് താരങ്ങളും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും ചേര്‍ന്നാണ് ഐസിസിയ്ക്ക് വേണ്ടി ടൂര്‍ണമെന്റ് ഇലവനിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചത്. 

ഐസിസി ടൂര്‍ണമെന്റ് ഇലവന്‍ ടീം

ജോസ് ബട്‌ലര്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), അലക്‌സ് ഹെയ്ല്‍സ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്, സിക്കന്ദര്‍ റാസ, ശതബ് ഖാന്‍, സാം കറന്‍, ആന്റിച്ച് നോര്‍ക്യെ, മാര്‍ക്ക് വുഡ്, ഷഹീന്‍ അഫ്രീദി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com