'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

കായിക, രാഷ്ട്രീയ, സിനിമാ, കോർപറേറ്റ് മേഖലയിലെ പ്രമുഖരുടെ കുറിപ്പുകൾ
Indian team wins World Cup
women's World Cup triumphx
Updated on
2 min read

മുംബൈ: ചരിത്രത്തിലാദ്യമായി ഏകദിന വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിനു അഭിനന്ദന പ്രവാഹം. തലമുറകളെ പ്രചോദിപ്പിക്കുന്ന വിജയമെന്നാണ് പ്രമുഖർ വിശേഷിപ്പിച്ചത്. കായിക, രാഷ്ട്രീയ, സിനിമ, കോർപറേറ്റ് മേഖലകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ ടീമിനു അഭിനന്ദനവുമായി രം​ഗത്തെത്തി.

രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പും രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം കൈവിട്ടതിന്റെ ക്ഷീണവും മാറ്റിയാണ് ഇന്ത്യൻ വനിതകൾ ഒടുവിൽ ചരിത്രമെഴുതിയത്. ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കന്നി കരീടമുയർത്തിയത്.

1983 ഒരു തലമുറയെ മുഴുവൻ വലിയ സ്വപ്നങ്ങൾ കാണാനും ആ സ്വപ്നങ്ങളെ പിന്തുടരാനും പ്രേരിപ്പിച്ചു. ഇന്ന്, നമ്മുടെ വനിതാ ക്രിക്കറ്റ് ടീം രാജ്യമെമ്പാടുമുള്ള എണ്ണമറ്റ പെൺകുട്ടികൾക്ക് ബാറ്റും പന്തും എടുക്കാനും, കളിക്കളത്തിലിറങ്ങാനും, ഒരു ദിവസം തങ്ങൾക്കും ആ ട്രോഫി ഉയർത്താൻ കഴിയുമെന്ന് വിശ്വസിക്കാനും പ്രചോദനമായി. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ യാത്രയിലെ നിർണായക നിമിഷമാണിത്. മികച്ച പ്രകടനം ടീം ഇന്ത്യ. രാജ്യത്തിന്റെ അഭിമാനങ്ങളാണ് നിങ്ങൾ- ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.

രാജ്യത്തിന്റെ കിരീട നിമിഷം. ലോക ചാംപ്യൻമാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. രാജ്യത്തെ പെൺകുട്ടികൾക്ക് പ്രചോദനത്തിന്റെ പാതയൊരുക്കുന്ന ജയം- ആഭ്യന്തര മന്ത്രി അമിത് ഷാ.

ഐതിഹാസിക നിമിഷം. ചരിത്രമെഴുതി വിമൻ ഇൻ ബ്ലു. 140 കോടി ജനത്തിനു അഭിമാന നിമിഷം- കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ.

Indian team wins World Cup
'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

വരും തലമുറകൾക്ക് പ്രചോദനം. നിങ്ങൾ നിർഭയമായി ക്രിക്കറ്റ് കളിച്ചു. രാജ്യത്തിന്റെ അഭിമാനമായി. എല്ലാ അം​ഗീകാരങ്ങളും ടീം അർഹിക്കുന്നു. ഈ നിമിഷം ആസ്വദിക്കു. ജയ് ഹിന്ദ്- വിരാട് കോഹ്‍ലി.

രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വനിതകൾ ലോകകപ്പ് ട്രോഫി ഉയർത്തുന്നത് ഞാൻ സ്വപ്നം കാണുന്നു. ഒടുവിൽ ഇന്ന് രാത്രി ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. 2005 ലെ ഹൃദയഭേദകം നിമിഷം മുതൽ 2017 ലെ പോരാട്ടം വരെ, ഓരോ കണ്ണുനീരും, ഓരോ ത്യാഗവും, ഒരിക്കൽ സാധ്യമാകുമെന്നു വിശ്വസിച്ച് ബാറ്റെടുത്ത ഓരോ പെൺകുട്ടിയും, എല്ലാ ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. ലോക ക്രിക്കറ്റിലെ പുതിയ ചാംപ്യന്മാർക്ക്, നിങ്ങൾ ഒരു ട്രോഫി മാത്രമല്ല നേടിയത്. ഇന്ത്യൻ വനിതാ ടീം ഉയരങ്ങൾ താണ്ടാനായി കാത്തിരുന്നു നിരവധി ആളുകളുടെ ഹൃദയങ്ങൾ കൂടിയാണ് നിങ്ങൾ സ്വന്തമാക്കിയത്- മിതാലി രാജ്.

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അം​ഗങ്ങളേ നിങ്ങൾ രാജ്യത്തിനു അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. അഭിനന്ദനങ്ങൾ- അമിതാഭ് ബച്ചൻ.

അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ! വനിതാ ക്രിക്കറ്റ് ഇനി ഒരിക്കലും പഴയതു പോലെയാകില്ല. ലോക കിരീടം സാധ്യമാക്കിയ ഈ ടീമിലെ ഓരോ പെൺകുട്ടിക്കും നന്ദി. അവിശ്വസനീയ ടീമാണിത്. നിങ്ങളെ ഓർത്ത് വളരെയധികം അഭിമാനിക്കുന്നു- പ്രീതി സിന്റ.

എന്തൊരു ഫൈനൽ പോരാട്ടം. ഓർമകളിൽ 1983, 2011 നേട്ടങ്ങൾ. ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ, ലോക കിരീടം ഒരു തലമുറയ്ക്ക് മുഴുവൻ പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദക്ഷിണാഫ്രിക്കയും നന്നായി കളിച്ചു- സുന്ദർ പിച്ചൈ.

Indian team wins World Cup
പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഈ വിജയം പലർക്കും ജീവിതത്തിൽ സ്വപ്‍നം കാണാനും തിളങ്ങാനും പ്രചോദിപ്പിക്കും- വിരേന്ദർ സെവാ​ഗ്.

വലിയ സ്വപ്നങ്ങൾ കാണാൻ തലമുറകളെ പ്രേരിപ്പിക്കുന്ന പ്രകടനം. ഒരോ ഇന്ത്യക്കാരനും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. യഥാർഥ ചാംപ്യൻമാർ. - വിവിഎസ് ലക്ഷ്മൺ.

അഭിനന്ദനങ്ങൾ ടീം ഇന്ത്യ. പ്രോട്ടീസ് വനിതാ ടീം നിങ്ങൾ തലയുയർത്തി തന്നെ മടങ്ങുക. ലോക വനിതാ ക്രിക്കറ്റ് കുതിക്കുന്നു. എന്തൊരു ഫൈനലാണ് കണ്ടത്. എന്തൊരു ടൂർണമെന്റായിരുന്നു!- എബി ഡിവില്ല്യേഴ്സ്.

ഇന്ത്യൻ ക്രിക്കറ്റിനു എന്തൊരു നിമിഷമാണിത്. ലോകകപ്പ് നേടിയ ടീമിനു അഭിനന്ദനങ്ങൾ. സമ്പൂർണ ചാംപ്യൻമാർ- ഡി ​ഗുകേഷ്.

ഒളിംപിക് അസോസിയേഷൻ, ഹോക്കി ഇന്ത്യ, ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ക്രിക്കറ്റ് താരങ്ങളായ അജിൻക്യ രഹാനെ, മുഹമ്മദ് ഷമി അടക്കമുള്ള താരങ്ങളും ടീമിനെ അഭിനന്ദിച്ചു.

Summary

women's World Cup triumph: India's women's cricket team secured a historic World Cup victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com