പകരം വീട്ടാന്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ; 100ാം മത്സരത്തില്‍ കത്തിക്കയറാന്‍ വിരാട് കോഹ്‌ലി

ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ് ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം
വിരാട് കോഹ്‌ലി, ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി, ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
Updated on
1 min read

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് ചിരവൈരികളുടെ പോര്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി നല്‍കാന്‍ ഉറച്ച് രോഹിത് ശര്‍മയും സംഘവും ഇന്ന് ഇറങ്ങും. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ നൂറാം ട്വന്റി20 മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. 

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം ആരംഭിക്കുക. ട്വന്റി20 ലോകകപ്പില്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്ഥാന്‍ വീഴ്ത്തിയത്. ഇവിടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ വിരാട് കോഹ് ലിയായിരുന്നു. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ് ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെ തുടക്കത്തില്‍ തന്നെ വിറപ്പിച്ച ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്ഥാന് തിരിച്ചടിയാണ്. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാന് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. 

12 ഇന്നിങ്‌സില്‍ നിന്ന് 428 റണ്‍സ് സ്‌കോര്‍ ചെയ്താണ് സൂര്യ നില്‍ക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ മികവ് കാണിക്കാന്‍ പോകുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ ആയിരിക്കും എന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. അര്‍ഷ്ദീപ്, ആവേശ് ഖാന്‍ എന്നിവര്‍ക്കൊപ്പം ഭുവി ഇന്ത്യയുടെ ബൗളിങ് വിഭാഗത്തെ നയിക്കും. രവീന്ദ്ര ജഡജ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആര് ഇലവനിലേക്ക് വരും എന്നും വ്യക്തമാവണം. 

ബാബറും റിസ്വാനുമായിരിക്കും പാകിസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പാകിസ്ഥാന്റെ ടോപ് 3 ബാറ്റേഴ്‌സിനെ മടക്കുക എന്നതായിരിക്കും ഇന്ത്യക്ക് മുന്‍പിലെ പ്രധാന വെല്ലുവിളി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com