172 റണ്‍സടിച്ച് 'മിന്നി' സമീര്‍ മിന്‍ഹാസ്; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

113 പന്തുകള്‍ നേരിട്ട മിന്‍ഹാസ് 172 റണ്‍സടിച്ചു പുറത്തായി.
India vs Pakistan U19 Asia Cup 2025 Final
സമീര്‍ മിന്‍ഹാസ്
Updated on
1 min read

ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണെടുത്തത്. സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റര്‍ സമീര്‍ മിന്‍ഹാസിന്റെ പ്രകടനമാണ് പാക്കിസ്ഥാനെ സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത്. 113 പന്തുകള്‍ നേരിട്ട മിന്‍ഹാസ് 172 റണ്‍സടിച്ചു പുറത്തായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസും ഹംസ സഹൂറും മികച്ച തുടക്കം നല്‍കിയതോടെ ടീം മൂന്നോവറില്‍ 25-ലെത്തി. എന്നാല്‍ നാലാം ഓവറില്‍ 18 റണ്‍സെടുത്ത് സഹൂര്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിന്‍ഹാസും ഉസ്മാന്‍ ഖാനും സ്‌കോറുയര്‍ത്തി.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. 71 പന്തുകളില്‍നിന്നാണ് സമീര്‍ സെഞ്ചറിയിലെത്തിയത്. ഒന്‍പതു സിക്‌സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അണ്ടര്‍ 19 ഫോര്‍മാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. പാകിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ന്‍ (72 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി.

India vs Pakistan U19 Asia Cup 2025 Final
താളം കിട്ടാതെ, സ്വയം കളിച്ച് തെളിയിച്ചു! ഗില്‍ പുറത്തായത് ഇങ്ങനെ

ഉസ്മാന്‍ ഖാന്‍ (45 പന്തില്‍ 35), ഫര്‍ഹാന്‍ യൂസഫ് (18 പന്തില്‍ 19), ഹംസ സഹൂര്‍ (14 പന്തില്‍ 18) എന്നിവരാണു പാകിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബോളര്‍മാരില്‍ ദീപേഷ് രവീന്ദ്രന്‍ മൂന്നും ഹേനില്‍ പട്ടേല്‍, ഖിലന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.

Summary

India vs Pakistan U19 Asia Cup 2025 Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com