മൂന്നാം കക്ഷി ഇടപെടേണ്ട; എഐഎഫ്എഫ് താത്കാലിക ഭരണ സമിതി പിരിച്ചുവിട്ടു

എഐഎഫ്എഫ് ഭരണത്തിൽ മൂന്നാം കക്ഷി അധികാരം കൈയാളുന്നത് ചൂണ്ടിക്കാട്ടി ഫിഫ വിലക്കേർപ്പെടുത്തിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നടപടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണ സമിതി പിരിച്ചുവിട്ടു. ഭരണത്തിൽ മൂന്നാം കക്ഷി ഇടപെടുന്നതിന് സുപ്രീം കോടതി വിലക്കേർപ്പെടുത്തി. ​ദൈനംദിന കാര്യങ്ങളുടെ ചുമതല ആക്ടിങ് സെക്രട്ടറി ജനറലിനാണ്. പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് ഓ​ഗസ്റ്റ് 28ൽ നിന്ന് ഒരാഴ്ച കൂടി നീട്ടി. 

എഐഎഫ്എഫ് ഭരണത്തിൽ മൂന്നാം കക്ഷി അധികാരം കൈയാളുന്നത് ചൂണ്ടിക്കാട്ടി ഫിഫ വിലക്കേർപ്പെടുത്തിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നടപടി. ഇന്ത്യൻ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതും ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് അനിശ്ചിതത്വത്തിലായതുമാണ് കോടതി നടപടി വേ​ഗത്തിലാക്കിയത്. 

ഫുട്ബോൾ ഫെഡറേഷൻ ഭരണ ഘടനയുടെ കരട് രൂപം സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ വശങ്ങൾ പരിശോധിച്ച് നടപ്പാക്കുന്നതിന് വേണ്ടി കോടതി രണ്ട് പേരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചു. അഭിഭാഷകരായ ​ഗോപാൽ ശങ്കരനാരായണൻ, സമർ ബെൻസൽ എന്നിവരെയാണ് അമിക്കസ് ക്യൂറിമാരായി നിയമിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com