രജത് പാടിദാര്‍
രജത് പാടിദാര്‍

49 പന്തില്‍ നിന്ന് സെഞ്ച്വറിയടിച്ച് പടിദാര്‍; ബാഗ്ലൂരുവിന് കൂറ്റന്‍ സ്‌കോര്‍; ലഖ്‌നൗവിന് 208റണ്‍സ് വിജയലക്ഷ്യം

പടിദാര്‍ 49 പന്തില്‍ നിന്ന് സെഞ്ച്വറി നേടി. 
Published on

കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയലക്ഷ്യം 208 റണ്‍സ്. രജത് പടിദാറിന്റെ സെഞ്ച്വറിയാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പടിദാര്‍ 49 പന്തില്‍ നിന്ന് സെഞ്ച്വറി നേടി. 

ലഖ്‌നൗവിന് വേണ്ടി മുഹ്‌സിന്‍ ഖാന്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ലഖ്‌നൗ ബൗളിങ് തെരഞ്ഞടുക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു ബാംഗ്ലൂരിന്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ (0) ബാംഗ്ലൂരിന് നഷ്ടമായി. വിരാട് കോലിക്കാവട്ടെ താളം കണ്ടെത്താന്‍ ആയതുമില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കോലി പടിദാര്‍ സഖ്യം കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ കോലിയെ (24 പന്തില്‍ 25) പുറത്താക്കി ആവേഷ് ഖാന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (9), മഹിപാല്‍ ലോംറോണ്‍ (14) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാര്‍ത്തിക് (23 പന്തില്‍ പുറത്താവാതെ 37) പടിദാര്‍ സഖ്യം സ്‌കോര്‍ 200 കടത്തി. ഇരുവരും 92 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴ് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു പടിദാറിന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്. കാര്‍ത്തിക് ഒരു സിക്‌സും അഞ്ച് ഫോറും നേടി. ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.

മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. മഴയെടുത്തെങ്കിലും മത്സരത്തില്‍ ഓവര്‍ വെട്ടികുറിച്ചിരുന്നില്ല. ഇന്ന് തോല്‍ക്കുന്നവര്‍ ഐപിഎല്ലില്‍ നിന്ന് പുറത്താവും. ജയിക്കുന്നവര്‍ രാജസ്ഥാന്‍ റോയല്‍സുമായി രണ്ടാം പ്ലേഓഫ് കളിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com